Skip to main content

Posts

Showing posts from November, 2021

ഏഴ് ദിവസം ക്വാറൻറീൻ കര്‍ശനമാക്കി ....

പുതിയ വകഭേദമായ 'ഒമൈക്രോണ്‍' (B.1.1.529) കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദേശം. വിദേശത്ത് നിന്നും സ്ഥാനത്ത് എത്തുന്നവർ വിമാനത്താവളങ്ങളിൽ വീണ്ടും ആർ.ടി.പി.സി.ആറിന് വിധേയമാകണം. കര്‍ശനമായി ഏഴ് ദിവസം ക്വാറൻറീനിലുo ഇരിക്കണം.കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആർ.ടി.പി.സി.ആർ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.

ക്രൂഡ് ഓയിൽ വില ഇടിഞ്ഞു....Petrol, Diesel വിലയിൽ മാറ്റമില്ല

ക്രൂഡ് ഓയിൽ വില ഒറ്റ ദിവസം പത്ത് ഡോളറോളം ഇടിഞ്ഞിട്ടും ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്  ഇന്ത്യയിലെ എണ്ണക്കമ്പനികളും സർക്കാരുകളും . അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞ് മൂന്ന് ദിവസമാകുമ്പോഴും ഇന്ത്യയിൽ എണ്ണവിലയിൽ മാറ്റമില്ല. വില കുറയ്ക്കാൻ സർക്കാരുകളുടെ ഭാഗത്ത് നിന്നും എണ്ണക്കമ്പനികൾക്ക് മേൽ യാതൊരു സമ്മർദ്ദവും ഉണ്ടായിട്ടുമില്ല.പെട്രോളിന്റെ എക്സൈസ് തീരുവയിൽ അഞ്ച് രൂപയും ഡീസലിന്റെ എക്സൈസ് തീരുവയിൽ പത്ത് രൂപയും കേന്ദ്രം കുറച്ചിരുന്നു. ഇതിന് ശേഷം കഴിഞ്ഞ മൂന്നാഴ്ചയായി വിലയിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇതിനിടെ പലപ്പോഴും ഇടിവുണ്ടായി. കഴിഞ്ഞ ദിവസം കൊവിഡ് ഒമിക്രോൺ ഭീതിയെ തുടർന്ന് ക്രൂഡ് ഓയിൽ വില 82 ഡോളറിൽ നിന്ന് 72 ഡോളറിലേക്ക് താഴ്ന്നിരുന്നു. 

ജീവനക്കാർ പുതിയ ജോലിയിലേക്ക് മാറുമ്പോൾ ഇനി പി എഫ് അക്കൗണ്ട് മാറണ്ട ...... നിലവിലെ അക്കൗണ്ട് തന്നെ ഉപയോഗിക്കാം

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു.

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 79 വയസായിരുന്നു. ഇടപ്പഴിഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരൻ നായരുടെ ജനനം നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകൾ അദ്ദേഹം എഴുതി. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചു .ഗായികയായ സഹോദരിക്ക് മത്സരങ്ങളിൽ പങ്കെടുക്കാനായി കവിതകള‍െഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. News access ഇപ്പോൾ Facebook-ൽ വായിക്കാം ...... ഇവിടെ ക്ലിക്ക് ചെയ്യുക .......

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ഗൌതം അദാനി

റിലയന്‍സ് മേധാവി മുകേഷ് അംബാനിയെ  പിന്നിലാക്കിയാണ് ഈ നേട്ടം അദാനി കരസ്ഥമാക്കിയത് എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്. അദാനി ഗ്രൂപ്പ്  ഓഹരികളില്‍ ഉണ്ടായ വന്‍ മുന്നേറ്റമാണ് അദാനി ഗ്രൂപ്പ് മേധാവിക്ക് അംബാനിയെ മറികടക്കാന്‍ സഹായകരമായത്. ബ്ലൂംബെര്‍ഗിന്‍റെ ധനവാന്മാരുടെ പട്ടിക പ്രകാരം 91 ബില്ല്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഗൌതം അദാനിയുടെത് 88.8 ബില്ല്യണ്‍ ഡോളറാണ്. ഇതില്‍ അംബാനിയുടെ ആസ്തിയില്‍ 2.2 ബില്ല്യണ്‍ ഡോളറിന്‍റെ കുറവ് വന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഓഹരിവിപണിയില്‍ റിലയന്‍സിന് നേരിട്ട തിരിച്ചടിയാണ് ഇതിലേക്ക് നയിച്ചത്. സൌദി ആരംകോയുടെ റിലയന്‍സുമായുള്ള കരാറില്‍ നിന്നുള്ള പിന്‍മാറ്റമാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ റിലയന്‍സിന് വന്‍ തിരിച്ചടി ഓഹരി വിപണിയില്‍ ഉണ്ടാക്കിയത്. ബോംബെ സ്റ്റോക്ക് എക്സേഞ്ചില്‍ റിലയന്‍സ് ഓഹരികളില്‍ 1.48 ശതമാനത്തിന്‍റെ വീഴ്ച സംഭവിച്ചു. 22,000 കോടിയോളമാണ് ഇത് മൂലം നഷ്ടം സംഭവിച്ചത്. മുകേഷ് അംബാനിക്ക് മാത്രം 11,000 കോടി നഷ്ടം സംഭവിച്ചെന്നാണ് കണക്ക്.

ഇനിയും 2 ബാങ്കുകൾ സ്വകാര്യവൽക്കരിക്കും

news access ഇപ്പോൾ Facebook-ൽ വായിക്കാം ..... ഇവിടെ ക്ലിക്ക് ചെയ്യുക ....... പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന 29 ബില്ലുകളുടെ കൂട്ടത്തിൽ ഇതും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെന്‍ററൽ ബാങ്ക് എന്നിവ സ്വകാര്യവൽക്കരണത്തിനുള്ള ബിൽ ഈ സമ്മേളനകാലയളവിൽ കേന്ദ്രസർക്കാർ പാർലമെന്‍റിൽ അവതരിപ്പിക്കും.  ഇതിനായി ബാങ്കിങ് നിയമഭേദഗതി ബിൽ കൊണ്ട് വരും.1970ലെ ബാങ്കിങ് കമ്പനീസ് ആക്ട്, 1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് എന്നിവയിൽ ഭേദഗതി വരുത്തിയാവും ബാങ്കുകളുടെ സ്വകാര്യവൽക്കരണം നടപ്പിലാക്കുക. സ്വകാര്യവൽക്കരണത്തിലൂടെ 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതി. 

എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും നിരോധിക്കുന്നതിനുള്ള ബിൽ ശീതകാല സമ്മേളനത്തിൽ സർക്കാർ ലിസ്റ്റ് ചെയ്യുo

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനായി സർക്കാർ ചൊവ്വാഴ്ച ക്രിപ്‌റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ ലിസ്റ്റ് ചെയ്തു, ഇത് "എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും നിരോധിക്കാൻ" ശ്രമിക്കുന്ന ഒന്നായിരിക്കും, എന്നാൽ "അടിസ്ഥാനത്തിലുള്ള സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്നതിനും" "അതിന്റെ ഉപയോഗങ്ങൾക്കും" ചില വിട്ടുവീഴ്ച്ചകൾ നൽകും . സർക്കാർ സ്വകാര്യ ക്രിപ്‌റ്റോകാഷിനെ നിരോധിക്കണമോ അതോ ഷെയറുകളും ബോണ്ടുകളും പോലെ അവയെ നിയന്ത്രിക്കണമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഈ നിർദ്ദിഷ്ട ബിൽ . അനിയന്ത്രിതമായ എക്‌സ്‌ചേഞ്ചുകളുടെ നേതൃത്വത്തിലുള്ള വളരെ വലിയ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും, അവരെ ഒരു നിയന്ത്രണ സംവിധാനത്തിന് കീഴിൽ  ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. എന്നിരുന്നാലും, ലോജിസ്റ്റിക് ശൃംഖലകളോ ലാൻഡ് റെക്കോർഡുകളോ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ ഇത് പ്രശ്‌നങ്ങളൊന്നും കാണുന്നില്ല, എന്നാൽ ഇത് ഒരു സാമ്പത്തിക ഉപകരണമായി ഉപയോഗിക്കുന്നതിനെയാണ് എതിർക്കുന്നത്. News access ഇപ്പോൾ Facebook - ൽ വായ

മെഡിക്കൽ, അനുബന്ധ കോഴ്സ് പ്രവേശന വാർത്തകൾ

  മെഡിക്കൽ പ്രവേശനത്തിന് കേരളത്തിൽനിന്ന് നീറ്റ് എഴുതിയ വിദ്യാർഥികളുടെ മാർക്ക് വിവരങ്ങൾ പ്രവേശന പരീക്ഷ കമീഷണറുടെ ഓഫിസിൽ ലഭ്യമാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഫലം ലഭിച്ചത്. ഇതോടെ, നീറ്റ് ഫലം അടിസ്ഥാനപ്പെടുത്തി മെഡിക്കൽ, ഡെൻറൽ, അനുബന്ധ കോഴ്സ് പ്രവേശനത്തിന് കേരള റാങ്ക് പട്ടിക തയാറാക്കുന്ന നടപടി കമീഷണറേറ്റ് ആരംഭിച്ചു. www.cee.kerala.gov.in വെബ്സൈറ്റിൽ വിദ്യാർഥികൾക്ക് നീറ്റ് മാർക്ക് സമർപ്പണം ബുധനാഴ്ച മുതൽ ആരംഭിച്ചു. ഈ മാസം 24ന് വൈകീട്ട് അഞ്ചിനകം സമർപ്പണം പൂർത്തിയാക്കണം.നിശ്ചിത സമയത്തിനകം നീറ്റ് ഫലം സമർപ്പിക്കാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തില്ല. കാൻഡിഡേറ്റ് പോർട്ടൽ വഴി ലോഗിൻ ചെയ്താണ് മാർക്ക് സമർപ്പിക്കേണ്ടത്. NEET Result Submission എന്ന മെനു  ഐറ്റത്തിൽ ക്ലിക് ചെയ്ത് പേര്, നീറ്റ് സ്കോർ, മാതാപിതാക്കളുടെ പേര്, ഫലം,  പെർസൈൻറൽ, ഒാൾ ഇന്ത്യ റാങ്ക് എന്നിവ പരിശോധിക്കാം. പരിേശാധിച്ച് ശരിയെന്ന് ഉറപ്പുവരുത്തി 'Verified and Submitt' ബട്ടൺ ക്ലിക് ചെയ്യണം. ശേഷം 'NEET Result Submission Report' ലിങ്കിൽ ക്ലിക് ചെയ്ത് സബ്മിഷൻ റിപ്

ഐ ടി ഐ സർട്ടിഫിക്കറ്റ്

വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ഐ ടി ഐ കളിൽ CoE സ്‌കീമിൽ പരിശീലനം പൂർത്തിയാക്കി ട്രേഡ് ടെസ്റ്റ് വിജയിച്ച ട്രെയിനികളിൽ NTC ലഭിക്കാത്തവർ 25 നകം എസ്.എസ്.എൽ.സി ബുക്ക്, പി.എൻ.ടി.സി, മാതാവിന്റെ പേര് ഉൾപ്പെട്ടിട്ടുള്ള രേഖ എന്നിവയുടെ പകർപ്പ് ഉൾപ്പെടെയുള്ള രേഖകൾ അതത് ഐ ടി ഐ പ്രിൻസിപ്പൽമാർക്ക് സമർപ്പിക്കണമെന്ന് ട്രെയിനിങ് ഡയറക്ടർ അറിയിച്ചു.

November-16 ........ ജയന്റെ ഓർമ്മദിനം ......

ജയൻ(1939-1980)ചരമദിനം പൗരുഷത്തിന്റെ പ്രതീകമായി ഒരുകാലത്ത് ജ്വലിച്ചു നിന്നിരുന്ന ഒരു താരം വിട പറഞ്ഞിട്ട് ഇന്നേക്ക്  40 വർഷം .  ജയന്റെ ബെൽബോട്ടം പാന്റും, കൂളിംഗ് ഗ്ലാസും, ഹെയർ സ്റ്റൈലും കേരളത്തിലെ ചെറുപ്പക്കാരുടെ ഹരമായിരുന്നു. മലയാള സിനിമയിലെ ആക്ഷൻഹീറോ കഥാപാത്രങ്ങളുടെ തുടക്കം ജയനിലൂടെയാണെന്ന്തന്നെ പറയാം. news access ഇപ്പോൾ Facebook - ൽ വായിക്കാം ......... ഇവിടെ ക്ലിക്ക് ചെയ്യുക...... 1939 ജൂലായ് 25 ന് കൊല്ലം ജില്ലയിലെ തേവളളിയിലെ ഓലയിലാണ് കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ ജനിച്ചത്. സ്കൂളിലെ എൻ.സി.സി ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.  പതിനഞ്ച് വർഷത്തെ നാവികജീവിതത്തിനു ശേഷമായിരുന്നു അദ്ദേഹം സിനിമാരംഗത്തേക്കെത്തുന്നത്.1974 ല്‍ റിലീസ് ചെയ്ത ശാപമോക്ഷമായിരുന്നു ആദ്യ ചിത്രം. 1976 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്‍ത പഞ്ചമിയാണ് അഭിനയജീവിതത്തിലെ വഴിത്തിരിവായത്. മലയാളസിനിമയിലെ കരുത്തനായ പ്രതിനായകനായി മാറിയ അദ്ദേഹം പിന്നീട് ഉപനായകനായും നായകനായും വളര്‍ന്നു. ഹരിഹരന്റെ ശരപഞ്ജരമാണ് ജയന്‍ നായകനായ ആദ്യചിത്രം. ഐ വി ശശിയുടെ അങ്ങാടിയിലെ അഭിന

സർക്കാർ സർവീസുകളിലേക്ക് നടത്തുന്ന മത്സര പരീക്ഷകളുടെ പ്രിലിമിനറി പരീക്ഷ (പ്രാഥമിക ഘട്ടം) വിജയിച്ചാൽ ലക്ഷം രൂപ സമ്മാനം.

ബിഹാർ സർക്കാരാണ് ഇത്തരത്തിൽ വെത്യസ്തമായ ഒരു ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്. സർക്കാർ സർവീസുകളിലേക്ക് നടത്തുന്ന മത്സര പരീക്ഷകളുടെ പ്രിലിമിനറി പരീക്ഷ (പ്രാഥമിക ഘട്ടം) വിജയിക്കുന്ന ജനറൽ വിഭാഗത്തിലെ വനിതകൾക്ക് പ്രോത്സാഹനമായി ലക്ഷം രൂപ നൽകാൻ തീരുമാനമായി. വനിത-ശിശു വികസന കോർപറേഷനാണ് മെയിൻ പരീക്ഷക്ക് യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക് തുക നൽകുന്നത്. മെയിൻ പരീക്ഷ, അഭിമുഖം എന്നിവക്ക് ഒരുങ്ങാൻ വേണ്ടിയാണ് തുക അനുവദിക്കുന്നത്.  യു.പി.എസ്.സി, ബി.പി.എസ്.സി പരീക്ഷകളിൽ മികച്ച പ്രകടനം നടത്തുന്നതിനായി വനിത ഉദ്യോഗാർഥികളെ പ്രചോദിപ്പിക്കാൻ വേണ്ടിയാണ് പദ്ധതിയെന്ന് ഡബ്ല്യു.സി.ഡി.സി എം.ഡി ഹർജോത് കൗർ ബംഹാര പറഞ്ഞു.  news access ഇപ്പോൾ Facebook - ൽ വായിക്കാം !!!..... ഇതിൽ ക്ലിക്ക് ചെയ്യുക.

മഴക്കെടുതി മൂലം ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കാസർകോട്, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി .......

ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ   മഹാത്മാഗാന്ധി സർവ്വകലാശാലയും കേരളാ സർവകലാശാലയും നാളെ നടത്തേണ്ടിയിരുന്ന പരീക്ഷകൾ മാറ്റി.  ആലപ്പുഴ , കൊല്ലം , പത്തനംതിട്ട , കാസർകോട്  കോട്ടയം , എറണാകുളം  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാർ അറിയിച്ചു..... News access ഇപ്പോൾ Facebook - ൽ വായിക്കാം !!!...... ഇവിടെ ക്ലിക്ക് ചെയ്യുക.....

ഏപ്രിൽ മാസത്തോടെ സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡുകളും സ്മാർട്ട് റേഷൻ കാർഡുകളാവുന്നു .....

2022 ഏപ്രിൽ മാസത്തോടെ മുഴുവൻ റേഷൻ കാർഡുകളും സ്മാർട്ട് റേഷൻ കാർഡുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് വകുപ്പ് റേഷൻ കാർഡിലെ പിഴവുകൾതിരുത്തുന്നതിനുള്ള കാമ്പയിൻ ആരംഭിക്കുകയാണ്. 'തെളിമ' എന്നു പേരിട്ട പദ്ധതിക്ക് 2021 നവംബർ 15 ന് തുടക്കമാകുകയാണ്. ഇക്കഴിഞ്ഞ റേഷൻ കാർഡ് പുതുക്കൽ പ്രക്രിയയുടെ സമയത്തും  പിന്നീട് പുതിയ റേഷൻ കാർഡുകൾ അപേക്ഷിച്ച് ലഭിച്ച സമയത്തും റേഷൻ കാർഡുകളിൽ കടന്നു കൂടിയ പിശകുകളും പിഴവുകളുമാണ് നവംബർ 15 മുതൽ ഡിസംബർ 15 വരെയുള്ള റേഷൻ റേഷൻ കാർഡ് ശുദ്ധീകരണ പ്രക്രിയയിലൂടെ തിരുത്തിനൽകുന്നത്. നിലവിലുള്ള റേഷൻ കാർഡുകൾ സ്മാർട്ട് റേഷൻ കാർഡുകളാക്കി മാറ്റുന്നതിന് മുമ്പ് റേഷൻ കാർഡുകളിലെ തെറ്റുകൾ മുഴുവനായും ദൂരീകരിക്കുന്നതിന്റെ ഭാഗമായാണ് തെളിമ പദ്ധതി നടപ്പാക്കുന്നത്. റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ പേര്, വയസ്സ്, മേൽ വിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം, LPG, വൈദ്യുതി എന്നിവയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ,വാർഡ് നമ്പർ, വീട്ടു നമ്പർ, പഞ്ചായത്തിന്റെ പേര് , സ്ഥലപ്പേര് എന്നിവയുടെ തിരുത്ത്, പുതിയ വിവരങ്ങളുടെ ഉൾപ്പെടുത്തൽ എന്നിവ കാമ്പയിന്റെ ഭാഗമായി റേഷൻ കാർഡുടമകൾക്ക് സാധിച്ചെടുക്കാൻ

Police constable..........PSC വിജ്ഞാപനം.....

കേരള പോലീസ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം 2021 ..... ശമ്പളം 22200 – 48000  കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള പോലീസ് കോൺസ്റ്റബിൾ  തസ്തികയിലെ 77 ഒഴിവുകളിലേക്ക്  അപേക്ഷകൾ ക്ഷണിക്കുന്നു.  യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം.  ഉദ്യോഗാർത്ഥികൾ കേരള പിഎസ്‌സി തുളസി വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 1.12.2021 ആണ്. കേരള പോലീസ് കോൺസ്റ്റബിൾ വിദ്യാഭ്യാസ യോഗ്യത  എസ്എസ്എൽസി വിജയമോ തത്തുല്യ യോഗ്യതയോ ആണ്.   ശാരീരിക യോഗ്യത   ശാരീരികക്ഷമതയുള്ളവരായിരിക്കണം കൂടാതെ താഴെ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം താഴെ പറയുന്ന മിനിമം ശാരീരിക നിലവാരം ഉണ്ടായിരിക്കണം. Height 167 cms Chest 81 cms with a minimum expansion of 5 cms. കുറിപ്പ്: പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് യഥാക്രമം 160 സെന്റീമീറ്ററും നെഞ്ചളവ് 76 സെന്റിമീറ്ററും ആയിരിക്കണം. എന്നിരുന്നാലും, കുറഞ്ഞത് 5 സെന്റീമീറ്റർ നെഞ്ചിന്റെ വികാസം അവർക്കും ബാധകമായിരിക്കും. ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്  എഴുത്തുപരീക്ഷ/ഒഎംആർ പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കായി ഫിസിക്കൽ എഫിഷ്യൻസി ട

കോഴിക്കോട് ശാരദ അന്തരിച്ചു.

നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍  കോളജ് ആശുപത്രിയിൽ ചികില്‍സയിലായിരുന്നു... 1979ൽ അങ്കക്കുറി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സല്ലാപത്തിൽ മനോജ്.കെ.ജയന്റെ അമ്മയുടെ വേഷത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. എന്ന് നിന്‍റെ മൊയ്തീന്‍, കുട്ടി സ്രാങ്ക്, ജോസേട്ടന്‍റെ ഹീറോ, ഉത്സവപ്പിറ്റേന്ന്, കിളിച്ചുണ്ടൻ മാമ്പഴം,തുടങ്ങി എൺപതോളം സിനിമകളിൽ അഭിനയിച്ചു.  News access ഫെയ്സ്ബുക്കിൽ വായിക്കാൻ ക്ലിക്ക് ചെയ്യുക

Labour registration പുതുക്കിയോ?.....

കടകളും വാണിജ്യ സ്ഥാപനങ്ങളും 2022 വർഷത്തേക്കുള്ള ലേബർ റെജിസ്ട്രേഷൻ  പുതുക്കേണ്ടത് 2021നവംബർ മാസത്തിലാണ് (കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ് മെൻറ് ആകട്  1960 പ്രകാരം ) പുതുക്കുവാനുള്ള സൗകര്യം അടുത്തുള്ള  അക്ഷയ കേന്ദ്രത്തിൽ ലഭ്യമാണ്. തൊഴിലാളികൾ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും ലേബർ ഓഫീസിൽ റെജിസ്റ്റർ ചെയ്യേണ്ടതും എല്ലാ വർഷവും നവംബർ  മാസത്തിൽ റെജിസ്ട്രേഷൻ പുതുക്കേണ്ടതുമാണ്.  റെജിസ്റ്റർ ചെയ്യാതിരിക്കുകയോ യഥാസമയം പുതുക്കാതിരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിയമ ഭേദഗതി പ്രകാരം കുറഞ്ഞത് 5000/- രൂപ ഫൈനും കോടതി നടപടി കളും നേരിടേണ്ടി വന്നേക്കാമെന്നതിനാൽ വിഷയം ഗൗരവമായി കാണണമെന്ന് അഭ്യർത്ഥിക്കുന്നു.

നഴ്‌സിങ് പ്രവേശനം - ആദ്യ അലോട്ട്‌മെന്റ് November 15ന്

ബി.എസ്സി. നഴ്സിങ് സർക്കാർ സീറ്റുകളിലേക്കുള്ള പ്രവേശനനടപടികൾ തിങ്കളാഴ്ചയോടെ എൽ.ബി.എസ്. സെന്റർ ആരംഭിക്കും. സർക്കാർ കോളേജുകളിലെയും സ്വാശ്രയ, സഹകരണ മേഖലയിലെ കോളേജുകളിലെയും സിപാസിനു കീഴിലുള്ള കോളേജുകളിലെയും മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എൽ.ബി.എസിന് അനുമതി നൽകി. ട്രയൽ അലോട്ട്മെന്റ് 11നും ആദ്യ അലോട്ട്മെന്റ് 15നും പ്രസിദ്ധീകരിക്കാനാണ് ആലോചിച്ചിട്ടുള്ളതെന്ന് എൽ.ബി.എസ്.  ഡയറക്ടർ ഡോ. അബ്ദുൾറഹ്മാൻ അറിയിച്ചു. ആലപ്പുഴ, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ, തിരുവനന്തപുരം, എറണാകുളം, പരിയാരം സർക്കാർ കോളേജുകളിലായി 478 സീറ്റുകളടക്കം 6235 നഴ്സിങ് സീറ്റുകളാണുള്ളത്. സർക്കാർ കോളേജുകളിലെ മുഴുവൻ സീറ്റിലും മറ്റു കോളേജുകളിലെ പകുതിസീറ്റിലുമാണ് എൽ.ബി.എസ്. അലോട്ട്മെന്റ് നടത്തുന്നത്. മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള അലോട്ട്മെന്റുകൾ മാനേജ്മെന്റ് അസോസിയേഷനുകൾ നേരത്തേ ആരംഭിച്ചിരുന്നു. രണ്ട് അസോസിയേഷനുകളും രണ്ട് അലോട്ട്മെന്റുകൾവീതം നടത്തി. പ്രൈവറ്റ് നഴ്സിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷനു കീഴിലെ കോളേജുകളിൽ 457 മാർക്കുവരെ ലഭിച്ചവർക്കാണ് ഇതുവരെ അലോട്ട്മെന്റ് ലഭിച്ചത്.

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിഭാഗം ബിരുദ-പി.ജി. കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2021-22 അധ്യയന വര്‍ഷം നടത്തുന്ന ബിരുദ-പി.ജി. കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍ക്ക് നവംബര്‍ 25 വരെ പിഴയില്ലാതെയും 30 വരെ 100 രൂപ പിഴയോടെയും ഓണ്‍ലൈനായി അപേക്ഷ നല്‍കാം. രജിസ്ട്രേഷനുള്ള ലിങ്ക് http://www.sdeuoc.ac.in -ല്‍ ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രവേശന നിയമാവലിയും ഫീസ് വിവരങ്ങളുമടങ്ങുന്ന പ്രോസ്പെക്ടസ് പരിശോധിച്ച് വ്യക്തത നേടണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അഞ്ച് ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ട് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നേരിട്ടോ ഡയറക്ടര്‍, വിദൂരവിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. 673635 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ എത്തിക്കണം. ഫോണ്‍: 0494 2407 356, 2400288, 2660 600. 

തടി എങ്ങനെ കുറക്കാം ?....

ശരീരഭാരം കുറയ്ക്കാനായി എത്ര സമയം ചെലവഴിക്കാനും ഒരു മടിയും കാട്ടാത്തവരുണ്ട്, എന്നാൽ അതുപോലെ തടി കുറയ്ക്കാൻ ആഗ്രഹമുണ്ട് പക്ഷേ ശരീരം വിയർത്തുള്ള ഏർപ്പാട് വേണ്ടേ വേണ്ട എന്നു കരുതുന്ന മടിയൻമാരുമുണ്ട്. വണ്ണം കുറക്കാൻ പ്രയോഗിച്ചു നോക്കാനാവുന്ന 10 വഴികൾ നോക്കാം. 1. എണ്ണയിൽ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ജങ്ക് ഫുഡ്‌സും ഒഴിവാക്കിയാൽ കൊഴുപ്പടിയുന്നത് തടഞ്ഞ് ശരീരഭാരം കുറയ്ക്കാം 2. ആഹാരസമയത്തിനു മുമ്പ് രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കാൻ മറക്കരുത്. 3. നാരുള്ള പച്ചക്കറി കൂടുതൽ കഴിക്കാം. 4.പഞ്ചസാരയുടെ അളവ് കൂടുതലുള്ള ലഘുപാനീയങ്ങൾ, മധുപലഹാരങ്ങൾ എന്നിവ കുറയ്ക്കുക. 5. ദിവസവും കുറഞ്ഞത് നാൽപ്പതു മിനിറ്റെങ്കിലും വ്യായാമത്തിനു വേണ്ടി നീക്കി വയ്ക്കണം.  6,ഉറക്കം നന്നായില്ലെങ്കിൽ തടി കൂടുമെന്നുറപ്പ്. തടി കുറയ്ക്കാൻ ആവശ്യത്തിന് ഉറങ്ങിക്കോളൂ 7.ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പഠനങ്ങൾ പറയുന്നു 8.പ്രഭാത ഭക്ഷണം കഴിവതും ഒഴിവാക്കാതിരിക്കുക. 9.ശ്വസനത്തിന് പ്രാധാന്യമുള്ള നടത്തം, നീന്തല്‍, ജോഗിങ്ങ് എന്നിവ പരീക്ഷിക്കാം. 10.ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവയും തടി വർധിക്കാന്‍ കാരണമാകും. നല്ല പാട

ഈ ആപ്ലിക്കേഷനുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടോ?....

ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ ദിനവും പുതിയ ആപ്പുകൾ വന്നുകൊണ്ടിരിക്കുകയാണ് അതിൽ എല്ലാ അപ്ലികേഷനും സൂരക്ഷിതമാണോ?..... ഇതിൽ ഭൂരിഭാഗം ആപ്പുകളും ഉപയോക്താക്കളുടെ രഹസ്യങ്ങൾ ചോർത്തുന്നതാണെന്ന് റിപ്പോർട്ടുകൾ പറയുന്നത്.ഇന്‍സ്റ്റാൾ ചെയ്യുമ്പോൾതന്നെ  അപ്ലിക്കേഷനുകൾ  ഫോണിലെ  ക്യാമറകളും ഫോട്ടോ ഗ്യാലറിയും ഉപയോഗിക്കാനുള്ള അനുമതി വാങ്ങിക്കുന്നു. ഇതോടെ നമ്മുടെ സ്വകാര്യ ഡേറ്റ പോലും ഈ ആപ്പുകൾക്ക് ചോർത്താനാകുമെന്നാണ് പറയപ്പെടുന്നത് ഉപയോക്താവിന്റെ എല്ലാ വിവരങ്ങളും ആക്‌സസ് ചെയ്യാൻ കഴിയുന്ന മാൽവെയറുകൾ ഉള്ള ആപ്പുകളും ഈ കൂട്ടത്തിലുണ്ടാകും.. ഇത്തരത്തിൽ ഡേറ്റ ചോര്‍ത്തുന്ന 151 ആപ്പുകൾ നീക്കം ചെയ്യാനാണ് സൈബർ സുരക്ഷാ സോഫ്റ്റ്‌വെയർ ദാതാക്കളായ അവാസ്റ്റ് നിർദേശം നൽകുന്നത്. ഗൂഗിൾ അത്തരം ആപ്പുകൾ കണ്ടെത്തി സ്റ്റോറിൽ നിന്ന് നീക്കം ചെയ്യുന്നുണ്ടെങ്കിലും അവ വീണ്ടും പുതിയ പേരിൽ പ്രത്യക്ഷപ്പെടുന്നത്കാണാം .  അവാസറ്റ് പുറത്തുവിട്ടിരിക്കുന്ന മാൽവെയർ ആപ്പുകൾ ഏതെല്ലാമാണ് എന്നു നോക്കാം. ഈ ആപ്ലിക്കേഷനുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ ഉടൻതന്നെ അൺഇൻസ്റ്റാൾ ചെയ്യുക. AIM PRO Helper and Custom Crosshair All HD Video SX - Sm

ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രനിരക്ക് വര്‍ദ്ധപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ സമരത്തിലേക്ക് ........

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവംബര്‍ ഒന്‍പതു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ഓണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നല്‍കി.  മിനിമം ചാര്‍ജ് 12രൂപയാക്കണം വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് ആവശ്യങ്ങൾ .കോവിഡ്‌സാഹചര്യം മാറുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്.

ഇടിമിന്നലിനെ പേടിക്കണോ ?....

🔹ഇടിമിന്നൽ ഉള്ളപ്പോൾ  മൊബൈൽ ഫോൺ  ഉപയോഗിച്ചാൽ എന്തു സംഭവിക്കും? 🔹 ഒരു സ്ഥലത്ത് ഒരിക്കൽ മാത്രമാണോ ഇടിമിന്നൽ വിടുന്നത് ? 🔹 ഇടിമിന്നലേറ്റ ആളുടെ ദേഹത്ത് വൈദ്യുതി ഉണ്ടായിരിക്കുമോ ? 🔹ശക്തമായ ഇടിമിന്നൽ ഉള്ളപ്പോൾ വലിയ മരത്തിനടിയിൽ അഭയം തേടുന്നത് ശരിയാണോ ? ഇടിമിന്നൽ വരുമ്പോൾ ഇതുപോലെയുള്ള ഒരുപാട് ചോദ്യങ്ങളും മിഥ്യാധാരണകളും നമുക്ക് ഉണ്ട് .അതിന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന ഉത്തരം നമുക്ക് പരിശോധിക്കാം. ശക്തമായ ഇടിമിന്നൽ ഉള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിലൂടെയുള്ള യാത്രകൾ ഒഴിവാക്കുക. പരമാവധി സുരക്ഷിതമായ സ്ഥലങ്ങളിൽ മിന്നൽ മാറുന്നതുവരെ നിൽക്കുക .

കോവിഡ് മരണ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം

കോവിഡ് മരണധനസഹായത്തിനായി അപേക്ഷിക്കാനുള്ള വെബ്സൈറ്റ് (www.relief.kerala.gov.in)  സജ്ജമായി   കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്, (ഐസിഎംആർ നൽകിയത്), ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് (DDD), അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ അതിന്റെ പകർപ്പ് എന്നിവ സഹിതമാണ് പൊതുജനങ്ങൾ അപേക്ഷ സമർപ്പിക്കേണ്ടത്. എല്ലാ online കേന്ദ്രങ്ങളിലും അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്.കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. ഇതിനു പുറമെ മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിമാസം 5000 രൂപ വീതം മൂന്ന് വർഷത്തേക്ക് സമാശ്വാസ ധനസഹായം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.സാമൂഹ്യക്ഷേമ പെൻഷനുകളോ ക്ഷേമനിധികളോ മറ്റു പെന്‍ഷനുകളോ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് ധനസഹായത്തിന് അയോഗ്യതയാവില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.