Skip to main content

മെഡിക്കൽ, അനുബന്ധ കോഴ്സ് പ്രവേശന വാർത്തകൾ

 
മെഡിക്കൽ പ്രവേശനത്തിന് കേരളത്തിൽനിന്ന് നീറ്റ് എഴുതിയ വിദ്യാർഥികളുടെ മാർക്ക് വിവരങ്ങൾ പ്രവേശന പരീക്ഷ കമീഷണറുടെ ഓഫിസിൽ ലഭ്യമാണ്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഫലം ലഭിച്ചത്. ഇതോടെ, നീറ്റ് ഫലം അടിസ്ഥാനപ്പെടുത്തി മെഡിക്കൽ, ഡെൻറൽ, അനുബന്ധ കോഴ്സ് പ്രവേശനത്തിന് കേരള റാങ്ക് പട്ടിക തയാറാക്കുന്ന നടപടി കമീഷണറേറ്റ് ആരംഭിച്ചു. www.cee.kerala.gov.in വെബ്സൈറ്റിൽ വിദ്യാർഥികൾക്ക് നീറ്റ് മാർക്ക് സമർപ്പണം ബുധനാഴ്ച മുതൽ ആരംഭിച്ചു. ഈ മാസം 24ന് വൈകീട്ട് അഞ്ചിനകം സമർപ്പണം പൂർത്തിയാക്കണം.നിശ്ചിത സമയത്തിനകം നീറ്റ് ഫലം സമർപ്പിക്കാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തില്ല. കാൻഡിഡേറ്റ് പോർട്ടൽ വഴി ലോഗിൻ ചെയ്താണ് മാർക്ക് സമർപ്പിക്കേണ്ടത്. NEET Result Submission എന്ന മെനു  ഐറ്റത്തിൽ ക്ലിക് ചെയ്ത് പേര്, നീറ്റ് സ്കോർ, മാതാപിതാക്കളുടെ പേര്, ഫലം,  പെർസൈൻറൽ, ഒാൾ ഇന്ത്യ റാങ്ക് എന്നിവ പരിശോധിക്കാം. പരിേശാധിച്ച് ശരിയെന്ന് ഉറപ്പുവരുത്തി 'Verified and Submitt' ബട്ടൺ ക്ലിക് ചെയ്യണം. ശേഷം 'NEET Result Submission Report' ലിങ്കിൽ ക്ലിക് ചെയ്ത് സബ്മിഷൻ റിപ്പോർട്ട് പ്രിൻറൗട്ട് എടുക്കാം. 24ന് വിവരങ്ങൾ സമർപ്പിച്ചാൽ ഒരാഴ്ചക്കകം റാങ്ക് പട്ടികയും കാറ്റഗറി പട്ടികയും പ്രസിദ്ധീകരിക്കും. തൊട്ടുപിന്നാലെ, പ്രവേശനത്തിന് ഓപ്ഷൻ ക്ഷണിക്കും.കേരളത്തിലെ സർക്കാർ മെഡിക്കൽ/ഡെൻറൽ കോളജുകളിലെ സംസ്ഥാന ക്വാട്ട സീറ്റുകളിലെയും സ്വാശ്രയ മെഡിക്കൽ/ ഡെൻറൽ കോളജുകളിലെ എൻ.ആർ.ഐ ക്വാട്ട/മൈനോറിറ്റി ക്വാട്ട ഉൾപ്പെടെ മുഴുവൻ എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലെയും ജനനസ്ഥലം പരിഗണിക്കാതെ മെഡിക്കൽ അലോട്ട്മെൻറിനായി നീക്കിെവച്ച സീറ്റുകളിലെയും പ്രവേശനം ഈ പട്ടികയിൽനിന്ന് ആയിരിക്കും. ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ് മെഡിക്കൽ കോഴ്സുകളിലെയും, അഗ്രികൾച്ചർ (ബി.എസ്സി (ഹോണേഴ്സ്) അഗ്രികൾച്ചർ, ഫോറസ്ട്രി (ബി.എസ്സി (ഹോണേഴ്സ്) ഫോറസ്ട്രി), വെറ്ററിനറി (ബി.വി.എസ്സി എ.എച്ച്), ഫിഷറീസ് (ബി.എഫ്.എസ്സി), ബി.എസ്സി കോഒാപറേഷൻ ബാങ്കിങ്, ബി.എസ്സി ൈക്ലമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെൻറൽ സയൻസ്, ബി.ടെക് ബയോടെക്നോളജി (അഗ്രികൾച്ചർ യൂനിവേഴ്സിറ്റി) എന്നീ കോഴ്സുകളിലെയും പ്രവേശനം കമീഷണർ തയാറാക്കുന്ന പട്ടികയിൽ നിന്നുമായിരിക്കും. നീറ്റ് സ്കോർ സമർപ്പിക്കാത്തവരെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തില്ല. വിജ്ഞാപനം കമീഷണറുടെ വെബ്സൈറ്റിൽ. ഹെൽപ്ലൈൻ നമ്പർ: 0471 2525300

Comments

Popular posts from this blog

വീട് അറ്റകുറ്റപ്പണികൾക്കായി 50000 രൂപ .... അവസാന തീയ്യതി സെപ്റ്റംബർ 30

ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഭർത്താവ് ഉപേഷിച്ചവർ, ബി പി എൽ കുടുംബത്തിൽപെട്ടവർ,  പെൺമക്കൾ മാത്രമുള്ളവർ തുടങ്ങിയവർക്ക് 50000 രൂപ വരെ വീടിന്റെ അറ്റകുറ്റപ്പണിക്ക്  സർക്കാരിൽ നിന്നും ധനസഹായം ലഭിക്കും ലഭിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പു നൽകുന്ന ഈ ധനസഹായം മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന മത വിഭാഗങ്ങളിൽപ്പെട്ടവർക്കായിരിക്കും ലഭിക്കുക. അപേക്ഷകന്റെ പേരിലുള്ള വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയിൽ കൂടുതൽ ആവരുത് . അപേക്ഷകൻ കുടുംബത്തിലെ ഏക വരുമാനദായകൻ ആയിരിക്കണം. പത്തു വർഷത്തിനിടെ മറ്റു വകുപ്പുകളിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഭവന നിർമാണത്തിനോ അറ്റകുറ്റപ്പണിക്കോ ആനുകൂല്യം ലഭിച്ചവർ ഈ സഹായത്തിന് അർഹരായിരിക്കില്ല. സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരം ജോലിയുള്ള മക്കളുള്ള വിധവകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.   ജില്ലാ കലക്ടറേറ്റുകളിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിൽ സെപ്റ്റംബർ 30-നു മുൻപ് അപേക്ഷ നൽകണം. കരം ഒടുക്കിയ രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നു ലഭിക്കുന്ന താമസ സർട്ടിഫിക്കറ്റ് തു...

ഇനിയും 2 ബാങ്കുകൾ സ്വകാര്യവൽക്കരിക്കും

news access ഇപ്പോൾ Facebook-ൽ വായിക്കാം ..... ഇവിടെ ക്ലിക്ക് ചെയ്യുക ....... പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന 29 ബില്ലുകളുടെ കൂട്ടത്തിൽ ഇതും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെന്‍ററൽ ബാങ്ക് എന്നിവ സ്വകാര്യവൽക്കരണത്തിനുള്ള ബിൽ ഈ സമ്മേളനകാലയളവിൽ കേന്ദ്രസർക്കാർ പാർലമെന്‍റിൽ അവതരിപ്പിക്കും.  ഇതിനായി ബാങ്കിങ് നിയമഭേദഗതി ബിൽ കൊണ്ട് വരും.1970ലെ ബാങ്കിങ് കമ്പനീസ് ആക്ട്, 1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ട് എന്നിവയിൽ ഭേദഗതി വരുത്തിയാവും ബാങ്കുകളുടെ സ്വകാര്യവൽക്കരണം നടപ്പിലാക്കുക. സ്വകാര്യവൽക്കരണത്തിലൂടെ 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ് കേന്ദ്രസർക്കാർ പദ്ധതി. 

എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും നിരോധിക്കുന്നതിനുള്ള ബിൽ ശീതകാല സമ്മേളനത്തിൽ സർക്കാർ ലിസ്റ്റ് ചെയ്യുo

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനായി സർക്കാർ ചൊവ്വാഴ്ച ക്രിപ്‌റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ ലിസ്റ്റ് ചെയ്തു, ഇത് "എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും നിരോധിക്കാൻ" ശ്രമിക്കുന്ന ഒന്നായിരിക്കും, എന്നാൽ "അടിസ്ഥാനത്തിലുള്ള സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്നതിനും" "അതിന്റെ ഉപയോഗങ്ങൾക്കും" ചില വിട്ടുവീഴ്ച്ചകൾ നൽകും . സർക്കാർ സ്വകാര്യ ക്രിപ്‌റ്റോകാഷിനെ നിരോധിക്കണമോ അതോ ഷെയറുകളും ബോണ്ടുകളും പോലെ അവയെ നിയന്ത്രിക്കണമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഈ നിർദ്ദിഷ്ട ബിൽ . അനിയന്ത്രിതമായ എക്‌സ്‌ചേഞ്ചുകളുടെ നേതൃത്വത്തിലുള്ള വളരെ വലിയ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും, അവരെ ഒരു നിയന്ത്രണ സംവിധാനത്തിന് കീഴിൽ  ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. എന്നിരുന്നാലും, ലോജിസ്റ്റിക് ശൃംഖലകളോ ലാൻഡ് റെക്കോർഡുകളോ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ ഇത് പ്രശ്‌നങ്ങളൊന്നും കാണുന്നില്ല, എന്നാൽ ഇത് ഒരു സാമ്പത്തിക ഉപകരണമായി ഉപയോഗിക്കുന്നതിനെയാണ് എതിർക്കുന്നത്. News access ഇപ്പോൾ Facebook - ൽ വായ...