ബി.എസ്സി. നഴ്സിങ് സർക്കാർ സീറ്റുകളിലേക്കുള്ള പ്രവേശനനടപടികൾ തിങ്കളാഴ്ചയോടെ എൽ.ബി.എസ്. സെന്റർ ആരംഭിക്കും. സർക്കാർ കോളേജുകളിലെയും സ്വാശ്രയ, സഹകരണ മേഖലയിലെ കോളേജുകളിലെയും സിപാസിനു കീഴിലുള്ള കോളേജുകളിലെയും മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എൽ.ബി.എസിന് അനുമതി നൽകി. ട്രയൽ അലോട്ട്മെന്റ് 11നും ആദ്യ അലോട്ട്മെന്റ് 15നും പ്രസിദ്ധീകരിക്കാനാണ് ആലോചിച്ചിട്ടുള്ളതെന്ന് എൽ.ബി.എസ്. ഡയറക്ടർ ഡോ. അബ്ദുൾറഹ്മാൻ അറിയിച്ചു. ആലപ്പുഴ, കോഴിക്കോട്, കോട്ടയം, തൃശ്ശൂർ, തിരുവനന്തപുരം, എറണാകുളം, പരിയാരം സർക്കാർ കോളേജുകളിലായി 478 സീറ്റുകളടക്കം 6235 നഴ്സിങ് സീറ്റുകളാണുള്ളത്. സർക്കാർ കോളേജുകളിലെ മുഴുവൻ സീറ്റിലും മറ്റു കോളേജുകളിലെ പകുതിസീറ്റിലുമാണ് എൽ.ബി.എസ്. അലോട്ട്മെന്റ് നടത്തുന്നത്. മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള അലോട്ട്മെന്റുകൾ മാനേജ്മെന്റ് അസോസിയേഷനുകൾ നേരത്തേ ആരംഭിച്ചിരുന്നു. രണ്ട് അസോസിയേഷനുകളും രണ്ട് അലോട്ട്മെന്റുകൾവീതം നടത്തി. പ്രൈവറ്റ് നഴ്സിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷനു കീഴിലെ കോളേജുകളിൽ 457 മാർക്കുവരെ ലഭിച്ചവർക്കാണ് ഇതുവരെ അലോട്ട്മെന്റ് ലഭിച്ചത്.
ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഭർത്താവ് ഉപേഷിച്ചവർ, ബി പി എൽ കുടുംബത്തിൽപെട്ടവർ, പെൺമക്കൾ മാത്രമുള്ളവർ തുടങ്ങിയവർക്ക് 50000 രൂപ വരെ വീടിന്റെ അറ്റകുറ്റപ്പണിക്ക് സർക്കാരിൽ നിന്നും ധനസഹായം ലഭിക്കും ലഭിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പു നൽകുന്ന ഈ ധനസഹായം മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന മത വിഭാഗങ്ങളിൽപ്പെട്ടവർക്കായിരിക്കും ലഭിക്കുക. അപേക്ഷകന്റെ പേരിലുള്ള വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയിൽ കൂടുതൽ ആവരുത് . അപേക്ഷകൻ കുടുംബത്തിലെ ഏക വരുമാനദായകൻ ആയിരിക്കണം. പത്തു വർഷത്തിനിടെ മറ്റു വകുപ്പുകളിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഭവന നിർമാണത്തിനോ അറ്റകുറ്റപ്പണിക്കോ ആനുകൂല്യം ലഭിച്ചവർ ഈ സഹായത്തിന് അർഹരായിരിക്കില്ല. സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരം ജോലിയുള്ള മക്കളുള്ള വിധവകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. ജില്ലാ കലക്ടറേറ്റുകളിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിൽ സെപ്റ്റംബർ 30-നു മുൻപ് അപേക്ഷ നൽകണം. കരം ഒടുക്കിയ രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നു ലഭിക്കുന്ന താമസ സർട്ടിഫിക്കറ്റ് തു...
Comments
Post a Comment