Skip to main content

Posts

Showing posts from October, 2021

ഇവിടെ , എന്ത് വസ്ത്രമെടുത്താലും വില ഒരു രൂപ മാത്രം!

സെപ്തംബർ 12 നാണ് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് അടുത്തുള്ള ലവകുശ ലേ ഔട്ടിൽ ഒരു തുണിക്കട തുടങ്ങിയത്. ഞായറാഴ്ച മാത്രം തുറക്കുന്ന കട. നിർധനരും നിരാലംബരുമായ മനുഷ്യരെ സഹായിക്കാൻ മെലിഷ നൊറോഞ്ഞ, വിനോദ് പ്രേം ലോബോ, നിതിൻ കുമാർ, വിഗ്നേഷ് എന്നീ  നാല് സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഒരു സംരംഭമാണിത്.. മംഗളൂരു സെന്റ് അലോഷ്യസ് കോളേജിലെ (St Aloysious College) പഠന കാലത്ത് തന്നെ ഈ നാൽവർ സംഘം കോളേജ് വിദ്യാർത്ഥികളിൽ നിന്ന് തുണികൾ ശേഖരിച്ച് ദരിദ്രരായവർക്ക് കൈമാറിയിരുന്നു. പിന്നീട് ജോലി നേടി പലവഴിക്ക് പിരിഞ്ഞ ഇവർ നീണ്ട 19 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒത്തുചേർന്നത്.സമൂഹത്തിൽ അവഗണിക്കപ്പെടുന്ന ദരിദ്രരായവർക്ക് വൃത്തിയുള്ള വസ്ത്രങ്ങൾ ലഭ്യമാക്കുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യം. പാവപ്പെട്ടവർക്കായി  തുടങ്ങിയ ഒരു ക്ലോത്ത് ബാങ്ക് (Clothes Bank). ഇവിടെ നിർധനരായ ആർക്കും ഏത് വസ്ത്രവും ഒരു രൂപ വിലയിൽ കിട്ടും. ഷർട്ടുകൾ, പാന്റുകൾ, സ്കർട്ടുകൾ, സാരികൾ, ജാക്കറ്റുകൾ, കുട്ടികളുടെ വസ്ത്രങ്ങളെല്ലാം ഈ കടയിൽ ലഭ്യമാണ്. പ്രായത്തിനും വലിപ്പത്തിനും അനുസരിച്ച് തുണികൾ അടുക്കിവെക്കാൻ കടയിൽ രണ്ട് ജീവനക്കാരുമുണ്ട്. ഇവിടെ വിൽപ്പന

100 രൂപക്ക് മുകളിലെ ഓരോ മൊബൈൽ റീചാർജിനും 2 രൂപ പ്രൊസസിങ് ഫീസ്- phonepe

നിലവിൽ യുപിഐ വിപണിയിലെ ഒന്നാമനാണ് ഫോൺ പേ. സെപ്തംബറിൽ 165 കോടി ഇടപാടുകളാണ് ഫോൺ പേ പ്ലാറ്റ്ഫോം വഴി നടന്നത്. ഫോൺ പേയാണ് പുതിയ ഒരു തീരുമാനവുമായി വന്നിരിക്കുന്നത് , തങ്ങളുടെ UPI സേവനങ്ങൾക്കെല്ലാം ഇനി മുതൽ ഉപഭോക്താക്കൾ പ്രൊസസിങ് ഫീസ് നൽകണം. യുപിഐ ഇടപാടുകൾക്ക് ഫീസീടാക്കുന്ന ആദ്യ കമ്പനിയാണ് ഫോൺ പേ. വൈകാതെ മറ്റുള്ളവരും ഇതേ പാത പിന്തുടരാനാണ് സാധ്യത.  ഇനി മുതൽ മൊബൈൽ റീചാർജിന്  ഫീസീടാക്കാനാണ് തീരുമാനം. 50 രൂപയ്ക്ക് മുകളിലുള്ള റീചാർജിന് ഉപഭോക്താവിൽ നിന്ന് ഒരു രൂപ മുതൽ രണ്ട് രൂപ വരെ പ്രൊസസിങ് ഫീസ്  ഈടാക്കാനാണ് തീരുമാനം. 50 നും 100 നും ഇടയിലെ റീചാർജിന് ഒരു രൂപയും നൂറിന് മുകളിലെ റീചാർജിന് രണ്ട് രൂപയുമാണ് നൽകേണ്ടത്. 40 ശതമാനം മാർക്കറ്റ് ഷെയറാണ് കമ്പനിക്കുള്ളത്. ഇതൊരു സാധാരണ ഇന്റസ്ട്രി പ്രാക്ടീസെന്നാണ് കമ്പനിയുടെ വാദം. തങ്ങൾ ക്രഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പേമെന്റുകൾക്ക് ഇപ്പോൾ തന്നെ പ്രൊസസിങ് ഫീ ഈടാക്കുന്നുണ്ടെന്നും കമ്പനി പറയുന്നു.

ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് 70% വിലകുറവ് ....

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾക്ക് 70% ൽ കൂടുതൽ വിലക്കുറവ് .... ലാപ്ടോപ്പ് ,ക്യാമറ,സ്പീക്കർ , സ്മാർട്ട് വാച്ച് തുടങ്ങിയ ഉൽപ്പന്നങ്ങൾ വൻ വിലക്കുറവിൽ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം. Lenovo IdeaPad  Deal of the Day: ₹25,990.00 Lenovo IdeaPad Slim 1 Intel Celeron N4020 11.6" (29.46cm) HD Thin & Light Laptop (4GB/256 GB SSD/Windows 10/MS Office/Platinum Grey/1.2Kg), 81VT0071IN 🔹Model Name IdeaPad 1 11IGL05 🔹Brand Lenovo 🔹Specific Uses For Product Personal, Student, Business 🔹Screen Size 11.6 Inches 🔹Operating System Windows 10 Home 🔹Device interface   primaryMicrophone 🔹CPU Manufacturer Intel 🔹Connector Type Wi-Fi, USB, Ethernet, HDMI 🔹Processor Count 2 Redmi Earbuds 2C  Deal of the Day: ₹999.00 Redmi Earbuds 2C in-Ear Truly Wireless Earphones with Environment Noise Cancellation, 12hrs Battery Life & IPX4 Splash Proof Deal of the Day: ₹2,

കൊച്ചിൻ ഷിപ് യാർഡിൽ ജോലി......... ശമ്പളം 50000 രൂപ.

കൊച്ചിൻ ഷിപ്പ്‌യാഡിൽ ഒരു ജോലി വേണോ ?..... കൊച്ചിൻ ഷിപ്‌യാഡിൽ എക്സിക്യൂട്ടീവ് ട്രെയിനിയുടെ 70 ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.  സ്റ്റൈപ്പെൻഡ് 50,000 രൂപയും ഒരു വർഷ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെ 40,000-3%-1,40,000 രൂപ ശമ്പള നിരക്കിൽ അസിസ്റ്റന്റ് മാനേജർ E1 ഗ്രേഡിൽ പരിഗണിക്കും.  മെക്കാനിക്കൽ (37), ഇലക്ട്രിക്കൽ (19), നേവൽ‌ ആർകിടെക്ചർ (6), സിവിൽ (2), ഇലക്ട്രോണിക്സ് (2) എന്നിങ്ങനെയുള്ള ഒഴിവുകളിൽ . ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. ഇൻഫർമേഷൻ ടെക്നോളജി 2 ഒഴിവുകൾ ഉണ്ട് . കംപ്യൂട്ടർ സയൻസ് /ഐടിയിൽ എൻജിനീയറിങ് ബിരുദം/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/കംപ്യൂട്ടർ സയൻസ്/ഐടിയിൽ പിജി എന്നിങ്ങനെയാണ് യോഗ്യത. ഹ്യൂമൻ റിസോഴ്സിൽ 2 ഒഴിവുകൾ ഉണ്ട് ബിരുദം. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പിജി/തത്തുല്യ ബിരുദം/തത്തുല്യ ഡിപ്ലോമ (എച്ച്ആർ സ്പെഷലൈസേഷനോടെ) അല്ലെങ്കിൽ എംഎസ്ഡബ്ല്യു (പഴ്സനൽ മാനേജ്മെന്റ്/ലേബർ വെൽഫെയർ ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് സ്പെഷലൈസേഷനോടെ) അല്ലെങ്കിൽ പഴ്സനൽ മാനേജ്മെന്റ് പിജി ഉണ്ടായിരിക്കണം. യോഗ്യതകൾ 65% മാർക്കോടെ നേടിയതാകണം.പ്രായപരിധി: 27 വയസ്സ്. അർഹർക്ക്

VIVO V21 ഒരു കിടിലൻ 5 G ഫോൺ ..... ഈ ഒക്ടോബർ 25ാം തീയ്യതി ഫ്രീ ഹോം ഡെലിവറി !!!......AMAZON GREAT INDIAN FESTIVAL....

നിങ്ങൾ കാത്തിരുന്ന ഫെതർ-ലൈറ്റ് ഫോൺ അവതരിപ്പിച്ച് vivo. 2.5D സ്‌ക്രീൻ കർവുകളുള്ള, പുതിയ vivo V21.  കനം 7.29 mm  ഭാരം 176 ഗ്രാം  . നിങ്ങളുടെ വിരലുകൾക്ക്  ആഡംബരത്തിന്റെ സൂക്ഷ്മ സ്പർശം നൽകുന്ന എജി മാറ്റ് ഗ്ലാസ് കവർ. ഇത് സ്ക്രാച്ച്-റെസിസ്റ്റന്റ് ആണ് . വളരെ മികവുറ്റ  മുൻ ക്യാമറ 2-ൽ 44MP ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സാങ്കേതികവിദ്യയുള്ള ലോകത്തിലെ ആദ്യത്തെ സ്‌മാർട്ട്‌ഫോണാണിത് , ഇരുണ്ട ചുറ്റുപാടുകളിൽ കൂടുതൽ വ്യക്തവും തിളക്കമാർന്നതുമായ സെൽഫികൾ സമ്മാനിക്കാൻ ഇതിന് കഴിയും. Model Name-  Vivo V21 (Sunset Dazzle, 8GB RAM, 128GB ROM) Wireless Carrier-  Unlocked for All Carriers Brand-  Vivo Form factor-  Bar Memory Storage Capacity-  128 GB OS-  Android 11 - Funtouch OS 11.1, Funtouch OS 11.1 (Based on Android 11) Cellular Technology- 5G SIM card slot count-  Dual SIM Model Year-  2021 #7.29mm Ultra Slim Design #64MP OIS Night Camera #44MP OIS Night Selfie #MediaTek Dimensity 800U 🔹Rear Camera Lens 1 64 megapixels 🔹Rear Camera Lens

പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ ഇന്ന്‌ ആരംഭിച്ചു.

ഗവൺമെന്റ്, എയ്ഡഡ് പോളിടെക്നിക്കുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഇന്ന്‌ മുതൽ 25 വരെ നടത്തും. അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും പുതുതായി പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക്‌ ലിസ്റ്റിലുള്ളവർ) പങ്കെടുക്കാം.  ഒഴിവുകൾ സൈറ്റിലുണ്ട്. www.polyadmission.org

പരീക്ഷകൾ മാറ്റിമഹാത്മാഗാന്ധി സർവ്വകലാശാല

കനത്ത മഴയെ തുടർന്ന് ഇടുക്കി ഡാം തുറക്കുന്ന സാഹചര്യത്തിൽ  ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്  അറിയിക്കും.

എഫ്എംജിഇ - അപേക്ഷ നവംബർ 3 വരെ

വിദേശത്ത് എംബിബിഎസ് യോഗ്യത നേടിയ ഇന്ത്യക്കാർക്ക് ഇന്ത്യയിൽ റജിസ്ട്രേഷൻ നേടി പ്രാക്ടീസ് ചെയ്യാനാവശ്യമായ എഫ്എംജിഇ (Foreign Medical Graduate Examination) എന്ന സ്ക്രീനിങ് ടെസ്റ്റ് ഡിസംബർ 12നു നടത്തുമെന്നു നാഷനൽ ബോർഡ് ഓഫ് എജ്യുക്കേഷൻ  അറിയിച്ചു. നവംബർ 3 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഓസ്ട്രേലിയ, ന്യൂസീലൻഡ്, കാനഡ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽനിന്നു മെ‍ഡിക്കൽ ബിരുദം നേടിയവർ പരീക്ഷയെഴുതേണ്ട. തിരുവനന്തപുരം,  കൊല്ലം,  കോട്ടയം, എറണാകുളം,  കോഴിക്കോട്, കണ്ണൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. www.nbe.edu.in

പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു - മാധവ് ഗാഡ്‌ഗിൽ

ഇന്ത്യക്കാരനായ പരിസ്ഥിതി വിദഗ്ദ്ധനാണ് മാധവ് ഗാഡ്ഗിൽ . 1942ൽ പൂനെയിലാണ് ജനനം.ഇന്ത്യയുടെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന  പശ്ചിമഘട്ട മലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളും അടങ്ങുന്ന പാരിസ്ഥിതിക വ്യൂഹം നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ വനം - പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ച വിദഗ്ദ്ധ സമിതിയാണ് പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ദ്ധ സമിതി ( WGEEP). ജൈവ വൈവിദ്ധ്യ - പരിസ്ഥിതി സംരക്ഷണ മേഖലകളിലെ 14 വിദഗ്ദ്ധർ അടങ്ങിയ ഈ സമിതി തയ്യാറാക്കിയ റിപ്പോർട്ട്, അതിന്റെ അദ്ധ്യക്ഷനായിരുന്ന മാധവ് ഗാഡ്ഗിന്റെ പേരിൽ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് എന്നാണ് അറിയപ്പെടുന്നത് . പരിസ്ഥിതിലോലമെന്ന വിഭാഗത്തിൽ പെടുത്തേണ്ട പശ്ചിമഘട്ടത്തിന്റെ അതിരുകൾ ഏതെന്നതാണ് സമിതി പ്രധാനമായും നിർണ്ണയിച്ച ഒരു കാര്യം. മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ കൂടി അറബിക്കടലിന് സമാന്തരമായി കടന്നുപോകുന്ന ഏതാണ്ട് 1490 കി.മീ. ദൈർഘ്യവും കുറഞ്ഞത് 48 കി.മീ. മുതൽ 210 കി.മീ. വരെ പരമാവധി വീതിയും 129037 ചതുരശ്ര കി.മീ വിസ്‌തൃതിയുമുള്ള പശ്ചിമഘട്ട മലനിരകളാണ്

എന്താണ് കോവിഡ് -19 ചികിത്സിക്കുന്നതിനുള്ള ആന്റിബോഡി കോക്ടെയ്ൽതെറാപ്പി????.... ആരാണ് തെറാപ്പി എടുക്കേണ്ടത്????....

ആന്റിബോഡി കോക്ടെയ്ൽ തെറാപ്പി   covid-19 രോഗലക്ഷണങ്ങളുള്ള രോഗികളെ ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത 70 ശതമാനം കുറയ്ക്കുമെന്നാണ് പറയപ്പെടുന്നത്.  മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ചികിത്സിക്കാൻ ഉപയോഗിച്ചതിന് ശേഷമാണ് ആന്റിബോഡി കോക്ടെയ്ൽ ശ്രദ്ധയിൽപ്പെട്ടത്.  എന്താണ് ആന്റിബോഡി കോക്ടെയ്ൽ?  ആന്റിബോഡി കോക്ടെയ്ൽ തെറാപ്പി എന്നത് അക്ഷരാർത്ഥത്തിൽ രണ്ട് മോണോക്ലോണൽ ആന്റിബോഡികളുടെ ഒരു കോക്ടെയ്ൽ ആണ്. ഏത് രോഗത്തിനെതിരെയും പ്രതിരോധിക്കാൻ ശരീരം സൃഷ്ടിക്കുന്ന പ്രോട്ടീനുകളാണ് ആന്റിബോഡികൾ. മോണോക്ലോണൽ ആന്റിബോഡികൾ ഒരു ലബോറട്ടറിയിൽ കൃത്രിമമായി സൃഷ്ടിക്കുകയും  രോഗത്തിനെതിരെ പോരാടാൻ തക്കവണ്ണം അതിനെ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.  സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള റോച്ചെ നിർമ്മിക്കുന്ന ആന്റിബോഡി കോക്ടെയിൽ വൈറസിന്റെ അറ്റാച്ചുമെന്റും തുടർന്നുള്ള മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കുന്നതും തടയുന്നു.   ആരാണ് ആന്റിബോഡി കോക്ടെയ്ൽ എടുക്കേണ്ടത്?  ആന്റിബോഡി കോക്ടെയ്ൽ നൽകേണ്ടത് മുതിർന്നവരിൽ മിതമായതോ അമിതമായതോ ആയ ലക്ഷണങ്ങളുള്ള രോഗികൾക്കും കടുത്ത കോവിഡ് -19 രോഗം വരാനുള്ള സാധ്യത കൂടുതലുള്ള രോഗികൾക്കുമാണ്. ഉയർന്ന

സർക്കാർ ഉത്തരവ്

07. 10. 2021 തീയതിയിലെ GO(P)No. 1/2021/PIE&MD സർക്കാർ ഉത്തരവ് പ്രകാരം റവന്യു വകുപ്പിൽ നിന്നും നൽകുന്ന 1. ജാതി സർട്ടിഫിക്കറ്റ് 2. റസിഡൻസ് സർട്ടിഫിക്കറ്റ് 3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് 4. ലൈഫ് സർട്ടിഫിക്കറ്റ് 5. വൺ & ദ സെയിം സർട്ടിഫിക്കറ്റ് 6. ബന്ധുത്വ ( റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ് 7. കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റ് 8. ഐഡന്റിഫിക്കേഷ|ൻ സർട്ടിഫിക്കറ്റ് 9. മൈനോറിറ്റി സർട്ടിഫിക്കറ്റ് 10. മിശ്രവിവാഹ സർട്ടിഫിക്കറ്റ്  എന്നിവയ്ക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ അപേക്ഷ നൽകേണ്ടതില്ല.  ആയതിന് തെളിവായി ഹാജരാക്കുന്ന രേഖകൾ എല്ലാം പ്രസ്തുത സർട്ടിഫിക്കറ്റായി പരിഗണിക്കണമെന്നാണ് സർക്കാർ ഉത്തരവായിട്ടുള്ളത്. 🔷നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി ജനന സർട്ടിഫിക്കറ്റ്, SSLC ബുക്ക്, റേഷൻ കാർഡ്, രക്ഷാകർത്താക്കളുടെ SSLC, അഡ്രസിനുള്ള തെളിവായി വോട്ടർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്. 🔷റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡോ ഇലക്ട്രിസിറ്റി ബിൽ ഉൾപ്പെടെ മേൽപ്പറഞ്ഞ ഏതെങ്കിലും ബില്ലുകളോ ഉപയോഗിക്കാവുന്നതാണ്.

അന്ന ബെൻ മികച്ച നടി , ജയസൂര്യ മികച്ച നടൻ,

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2020 മന്ത്രി സജിചെറിയാൻ ഇന്ന് നടന്ന പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു . ജയസൂര്യ മികച്ച നടൻ, അന്ന ബെൻ മികച്ച നടി . വെള്ളത്തിലെ അഭിനയത്തിനാണ് ജയസൂര്യയ്ക്ക് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്. കപ്പേള എന്ന ചിത്രത്തിലൂടെ അന്ന ബെൻ മികച്ച നടിക്കുള്ള അവാർഡിന് അർഹതനേടി.  ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 'അയ്യപ്പനും കോശിയും' മികച്ച ജനപ്രിയ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള അവാർഡ് സിദ്ധാർത്ഥ് ശിവ നേടി. "കപ്പേള" യുടെ സംവിധായകനായ മുഹമ്മദ് മുസ്തഫയെ മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. അവാർഡ് ജൂറി ചെയർപേഴ്സൺ സുഹാസിനി മണിരത്നം, കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ, ജൂറി അംഗങ്ങൾ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. .

രാജേഷ് നാരായണൻ . ചെറു സിനിമകളുടെ സംവിധായകൻ

നാടക - സിനിമാ പ്രവർത്തകൻ രാജേഷ് നാരായണനെകുറിച്ച് നാട്ടിക എസ് എൻ കോളേജിലെ വിദ്യാർത്ഥികൾ അവരുടെ പഠനത്തിന്റെ ഭാഗമായി ഇറക്കിയ ഡോക്യുമെന്റെറിയാണ് ചെറു സിനിമകളുടെ സംവിധായകൻ. കൊടുങ്ങല്ലൂർ എസ് എൻ പുരം സ്വദേശിയാണ് രാജേഷ് നാരായണൻ എന്ന സംവിധായകൻ. തന്റെ പതിനേഴാമത്തെ  വയസ്സു മുതൽ ഷോർട്ട് ഫിലിം സംവിധാനം ചെയ്യുന്നുണ്ട്. ഇപ്പോൾ ഇരുപത്തിയാറ് ഷോർട്ട് ഫിലിമുകളും അഞ്ച് ഡോക്യുമെന്ററിയും മുപ്പത്തി നാലോളം വീഡിയോ ആൽബങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 2010ലെ മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള മികച്ച കഥയ്ക്കും സംവിധാനത്തിനുമുള്ള  കേരള സംസ്ഥാന സർക്കാരിന്റെ അവാർഡും ലഭിക്കുകയുണ്ടായി. പ്രതിനിധാനങ്ങൾ എന്ന ഷോർട്ട് ഫിലിം അന്താരാഷ്ട്ര ഫോക്ക്ലോർ ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചിരുന്നു  .  സിനിമയിൽ വിജയിച്ചവരെയും തോറ്റവരെയും കുറിച്ചുള്ള  ഡോക്യുമെന്ററികൾ ധാരാളം ഇറങ്ങിയിട്ടുണ്ടെങ്കിലും സിനിമാ മേഖലയിൽ  തൻെറതായ  ഒരു സ്ഥാനം ഉണ്ടാക്കാൻ കഷ്ടപ്പെടുന്നവരെകുറിച്ചുള്ള ഡോക്യുമെന്ററി വളരെ അപൂർവ്വമാണ്. ചെറു സിനിമകളുടെ സംവിധായകൻ  എന്ന ഡോക്യുമെന്ററിയുടെ  രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്  അനുപ പി. ഡി , അസ്ന എ. എ , ലിഷ്

NATIONAL PENSION SCHEME

നാഷണൽ പെൻഷൻ സ്കീം (NPS) കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ഒരു പെൻഷൻ പദ്ധതിയാണ്  നാഷണൽ പെൻഷൻ സ്കീം (NPS). ഇതിൽ അംഗം ആകുന്നതിലൂടെ വാർദ്ധക്യ കാലത്ത് ഒരു മുതൽ കൂട്ടായി ഈ പദ്ധതി മാറും. പ്രയോജനങ്ങൾ 🔷 മാസം ഒരു നിശ്ചിത തുക അടയ്ക്കുമ്പോൾ 60 വയസ്സിനു ശേഷം മൊത്ത० തുകയുടെ 60 % പിൻവലിച്ച് കിട്ടുകയു० ബാക്കി വരുന്ന 40 % പെൻഷനായു० ലഭിക്കുന്നതാണ്. 🔷 അടച്ച തുകയുടെ മൊത്തം തുകയ്ക്ക് ആനുപാതികമായി ജീവിതാവാസന० വരെ പെൻഷൻ ലഭിക്കുന്നു. 🔷 വാർദ്ധക്യ കാലത്തേക്കുള്ള ഒരു മികച്ച സമ്പാദ്യപദ്ധതി 🔷 നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അക്കൗണ്ട് തുറക്കുമ്പോള്‍ ഓരോ വ്യക്തികള്‍ക്കും 12 അക്കമുളള പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (PRAN)  കിട്ടുന്നതാണ്. 🔷 എന്‍പിഎസ് അക്കൗണ്ട് രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. 🔷 എന്‍പിഎസ് സ്‌കീം അനുസരിച്ച് ഉപഭോക്താവിന് മൂന്ന് തവണ പിന്‍വലിക്കാന്‍ സാധിക്കും. 3 വർഷ० ആകുമ്പോൾ അടച്ച തുകയുടെ 25% പിൻവലിക്കാ०. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപെടുക..

വാട്ട്‌സ്ആപ്പിൽ 6,000 രൂപ സമ്മാനം ലഭിക്കുമെന്ന ലിങ്ക് നിങ്ങൾക്ക് ലഭിച്ചോ ?...

വാട്ട്‌സ്ആപ്പിൽ 6,000 രൂപയുടെ സൗജന്യ അമുൽ വാർഷിക സമ്മാനം  ലഭിച്ചേക്കാം എന്ന ലിങ്ക് ലഭിക്കുകയാണെങ്കിൽ അതിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.  വാട്ട്‌സ്ആപ്പിൽ ഈ സന്ദേശം ലഭിച്ച നിരവധി ആളുകൾ ട്വിറ്ററിലൂടെ ഈ തട്ടിപ്പിനെ സംബന്ധിച്ച് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു എന്നിരുന്നാലും പലരും ഈ തട്ടിപ്പിന് ഇരയായി .  അമൂലിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി ഒരു സർവേ നടത്തുന്നുണ്ടെന്നും ഈ സർവേയിൽ പങ്കെടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് 6,000 രൂപ റിവാർഡിന് അർഹതയുണ്ടെന്നും  ഈ വാട്ട്‌സ്ആപ്പ് സന്ദേശം അവകാശപ്പെടുന്നു.    "Www.amuldairy.com" എന്ന് വായിക്കുന്നതിനാൽ ഇത് അമൂലിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്കുള്ള  ലിങ്ക് പോലെ തോന്നിയേക്കാം, എന്നാൽ ഈ സന്ദേശം വ്യാജമാണ്. ലിങ്ക് തുറക്കുമ്പോൾ ഉപയോക്താവിനെ സംശയാസ്‌പദമായ മറ്റൊരു ലിങ്കിലേക്ക് റീഡയറക്‌ടുചെയ്യുന്നു, അത് അമുൽ കോർപ്പറേഷനുമായി ബന്ധപ്പെട്ടതല്ല. ഈ ലിങ്കിൽ കയറുന്നതു വഴി ചിലപ്പോൾ നിങ്ങളുടെ വ്യക്തിഗതവിവരങ്ങൾ നഷ്ടപ്പെട്ടേക്കാം.

മാന്യ വൈദ്യുതി ഉപഭോക്താക്കളുടെ ശ്രദ്ധക്ക്

കൽക്കരിക്ഷാമം മൂലം ഇപ്പോൾ  KSEB വൈകുന്നേരം 5:30 മുതൽ രാത്രി 12: മണി വരെ വൈദ്യുത വിതരണത്തിൻറെ   72 % യൂണിറ്റും 1 യൂണിറ്റിന്  19 രൂപനിരക്കിൽ വാങ്ങി നൽകി  കൊണ്ടിരിക്കുകയാണ് . ഉപഭോക്താക്കളുടെ 70 % മാനവും ഗാർഹിക ഉപഭോക്താക്കളാണ്. ഗാർഹിക ഉപഭോക്താക്കളിൽ Rs 3.15 മുതൽ Rs 7.90  വരെ വിവിധ സ്ലാബു നിരക്കുകളിൽ കണക്കാക്കുമ്പോൾ KSEB Ltd ഇന്ന് ഭയങ്കരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.  കോവിഡ് സാഹചര്യത്തിൽ വ്യാവസായിക ഉപഭോഗം 75% വരെ കുറഞ്ഞിരിക്കയാണ്. നിങ്ങൾ വൈദ്യുത ബിൽ കുടിശ്ശിക ഉള്ളയാളാണോ ?ഈ സാഹചര്യത്തിൽ നിങ്ങളുടെ വീട്ടുപടിക്കൽ ഇന്നോ നാളെയോ ഏറ്റവും അടുത്ത ദിവസമോ ഒരു വൈദ്യുത ജീവനക്കാരനെ നിങ്ങൾക്ക് പ്രതീക്ഷിക്കാം. കുടിശ്ശികയുള്ളവരുടെ വൈദ്യുതി വിച്ഛേദിക്കാതെ ഇനിയൊരു സ്റ്റെപ്പും മുന്നോട്ടു പോകാൻ ഈ പൊതു മേഖല സ്ഥാപനത്തിന് കഴിയുകയില്ല. കോവിട് പ്രളയ സാഹചര്യങ്ങളിൽ പരമാവധി നിങ്ങളുടെ കൂടെ നിന്ന ഈ സ്ഥാപനത്തിന് ഇന്ന് നിങ്ങളുടെ സഹായം വേണം. ആയതിനാൽ നിങ്ങളുടെ കുടിശിക ഇന്നുതന്നെ ഗൂഗിൾ, PAYTM, PhonePay തുടങ്ങിയ വിവിധ ഓൺലൈൻ സൗകര്യങ്ങളിലും https://wss.kseb.in/selfservices/  KSEB ഒരുക്കിയ സൗകര്യങ്ങളിലും അടച്ചു

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50000 രൂപ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം.

കോവിഡ്  മഹാമാരിയിൽ ജീവൻ നഷ്ട്ട പെട്ടവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. 50,000 രൂപയാണ് ധനസഹായമായി നല്‍കുന്നത്. മരണവുമായി ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയാസെന്റർ വഴി അപേക്ഷ സമർപ്പിക്കാം. ലഭിക്കുന്ന അപേക്ഷ ജില്ലാ തലത്തില്‍ അഞ്ചംഗ കമ്മിറ്റി പരിശോധിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും.  ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത ആളുകൾക്ക്  ചുവടെയുള്ള   അപേക്ഷ പൂരിപ്പിച്ച് താഴെ പറയുന്ന രേഖകൾ സഹിതം അടുത്തുള്ള സർക്കാർ ആശുപത്രി/ അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാം. 🔹എൽഎസ്ജി ഡിയിൽ നിന്ന്ലഭിച്ച മരണ സർട്ടിഫിക്കറ്റ്  🔹ചികിത്സിച്ച ആശുപത്രിയിൽ നിന്ന്ലഭിച്ച മെഡിക്കൽ രേഖ 🔹അപേക്ഷകന്റെ തിരിച്ചറിയൽ കാർഡ് ഓൺലൈൻ അപേക്ഷ ഫോം ലഭിക്കാൻ ക്ലിക്ക് ചെയ്യുക

നെടുമുടി വേണു അന്തരിച്ചു

നെടുമുടി വേണു (73) ഓർമയായി.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്‌  ഞായറാഴ്ച രാവിലെയാണ്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കോവിഡ്‌ ബാധിച്ച് ചികിത്സയിലായിരുന്നു.  ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകരായിരുന്ന പി.കെ.കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ.വേണുഗോപാൽ എന്ന വേണു ജനിച്ചത്. കോളജ് പഠനകാലത്തുതന്നെ സാംസ്കാരിക, കലാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കുറച്ചുകാലം പാരലൽ കോളജ് അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.കോളജിലെ സഹപാഠിയായിരുന്ന സംവിധായകൻ ഫാസിലുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്. നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ നെടുമുടി വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെ ഒരുപാട് റോളുകൾ അഭിനയിച്ചു.ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറുവട്ടവും ലഭിച്ചിരുന്നു.ഭാര്യ: ടി.ആർ.സുശീല. മക്കൾ: ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ.

ഷിബാ ഇനു നിക്ഷേപകർക്ക് നാല് ഇരട്ടിയോളം ലാഭം

ഷിബാ ഇനു നിക്ഷേപകരുടെ സുവർണകാലമാണിത് ഈ ആഴ്ച്ച നാല് ഇരട്ടിക്കുമുകളിലാണ് ലാഭം. ഓഹരി വിപണിയെ പോലെതന്നെ ട്രേഡ് ചെയ്യാൻ കഴിയുന്ന ഒരു വിപണിയാണ് ആണ് ക്രിപ്റ്റോ വിപണി . വളരെ ഉയർന്ന ലാഭ സാധ്യത ഉള്ളതുകൊണ്ട്  തന്നെ ധാരാളം നിക്ഷേപകർ ഇതിൽ ആകൃഷ്ട്ടരാണ്.ഉയർന്ന ലാഭ സാധ്യത മാത്രമല്ല ഇതിൽ ഉയർന്ന നഷ്ട്ട സാധ്യതയുമുണ്ട് എന്നിരുന്നാലും എളുപ്പത്തിൽ ലാഭം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും ക്രിപ്റ്റോ വിപണിയിൽ നിക്ഷേപിക്കാറുണ്ട്. ഇന്ത്യയിലും ക്രിപ്റ്റോ ട്രേഡിങ്ങ് നിയമാനുസൃതമാക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ഇതുവരെ ഗവൺമെൻറ് അതിനുള്ള അംഗീകാരം നൽകിയിട്ടില്ല. Wazirx  പോലുള്ള ആപ്ലിക്കേഷനുകൾ വഴി  ക്രിപ്റ്റോ കറൻസികൾ വാങ്ങുവാനും വിൽക്കുവാനും സാധിക്കുന്നതാണ്  'ഷിബ ഇനു ' 2020 ൽ ആരംഭിച്ച ഒരു ജനപ്രിയ മീം നാണയമാണ്. ബിറ്റ്കോയിന് ശേഷം വിപണിയിൽ വന്ന ഒരു ജനപ്രിയ കോയിൻ ആണ് ഡോഗ് കോയിൻ  . ഡോഗെകോയിന്റെ സ്വയം പ്രഖ്യാപിത കൊലയാളിയായി എന്ന നിലയിലാണ് ക്രിപ്റ്റോ വിപണിയിൽ ഇത് അവതരിപ്പിച്ചത്.സൈദോഷ് കുസാമ ആണ് കമ്പനി CEO. വളരെ തുച്ചമായ നിക്ഷേപത്തിൽ  ഉയർന്ന അളവിൽ ഷിബാ കോയിൽ സ്വന്തമാക്കാൻ കഴിയും എന്നതായിരുന്നു പ്രത്