Skip to main content

മാന്യ വൈദ്യുതി ഉപഭോക്താക്കളുടെ ശ്രദ്ധക്ക്

കൽക്കരിക്ഷാമം മൂലം ഇപ്പോൾ  KSEB വൈകുന്നേരം 5:30 മുതൽ രാത്രി 12: മണി വരെ വൈദ്യുത വിതരണത്തിൻറെ   72 % യൂണിറ്റും 1 യൂണിറ്റിന്  19 രൂപനിരക്കിൽ വാങ്ങി നൽകി  കൊണ്ടിരിക്കുകയാണ് . ഉപഭോക്താക്കളുടെ 70 % മാനവും ഗാർഹിക ഉപഭോക്താക്കളാണ്. ഗാർഹിക ഉപഭോക്താക്കളിൽ Rs 3.15 മുതൽ Rs 7.90  വരെ വിവിധ സ്ലാബു നിരക്കുകളിൽ കണക്കാക്കുമ്പോൾ KSEB Ltd ഇന്ന് ഭയങ്കരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.  കോവിഡ് സാഹചര്യത്തിൽ വ്യാവസായിക ഉപഭോഗം 75% വരെ കുറഞ്ഞിരിക്കയാണ്. നിങ്ങൾ വൈദ്യുത ബിൽ കുടിശ്ശിക ഉള്ളയാളാണോ ?ഈ സാഹചര്യത്തിൽ നിങ്ങളുടെ വീട്ടുപടിക്കൽ ഇന്നോ നാളെയോ ഏറ്റവും അടുത്ത ദിവസമോ ഒരു വൈദ്യുത ജീവനക്കാരനെ നിങ്ങൾക്ക് പ്രതീക്ഷിക്കാം. കുടിശ്ശികയുള്ളവരുടെ വൈദ്യുതി വിച്ഛേദിക്കാതെ ഇനിയൊരു സ്റ്റെപ്പും മുന്നോട്ടു പോകാൻ ഈ പൊതു മേഖല സ്ഥാപനത്തിന് കഴിയുകയില്ല. കോവിട് പ്രളയ സാഹചര്യങ്ങളിൽ പരമാവധി നിങ്ങളുടെ കൂടെ നിന്ന ഈ സ്ഥാപനത്തിന് ഇന്ന് നിങ്ങളുടെ സഹായം വേണം. ആയതിനാൽ നിങ്ങളുടെ കുടിശിക ഇന്നുതന്നെ ഗൂഗിൾ, PAYTM, PhonePay തുടങ്ങിയ വിവിധ ഓൺലൈൻ സൗകര്യങ്ങളിലും https://wss.kseb.in/selfservices/  KSEB ഒരുക്കിയ സൗകര്യങ്ങളിലും അടച്ചു വൈദ്യുത വിച്ഛേദനം ഒഴിവാക്കുക. കേരളത്തിലെ ഏതു സെക്ഷനിലും നിങ്ങള്ക്ക് പതിമൂന്നു അക്ക കൺസ്യൂമർ നമ്പർ ഉണ്ടെങ്കിൽ അടക്കാം. അക്ഷയ വഴിയും വിവിധ പ്രൈവറ്റ് കളക്ഷൻ സെൻറർ വഴിയും അടക്കാം. നിങ്ങളുടെ ഞങ്ങളോടുള്ള പുഞ്ചിരി മായാതിരിക്കട്ടെ.വൈദ്യുത വിച്ഛേദനം ഒഴിവാക്കാൻ പറ്റാത്തതാണ്. കാരണം വളരെ ലളിതമാണ് 19 രൂപയ്ക്കു വാങ്ങി മൂന്നു മുതൽ എട്ടു രൂപയ്ക്കു വരെ വിറ്റാൽ കുടിശ്ശികയില്ലാത്ത സ്ഥാപനത്തിന് പോലും പിടിച്ചു നിൽക്കാനാവില്ല കോരിച്ചൊരിയുന്ന മഴയത്തും വെയിലത്തും കാറ്റത്തും  ഞങ്ങൾ നിങ്ങളോടോപ്പൊമായിരുന്നു. ഈ പ്രതിസന്ധിയിൽ 6 മുതൽ 12 വരെ അലങ്കാര ലൈറ്റുകൾ ഒഴിവാക്കുക 1 വാട്ട് x 1,00,00,000x 6 = 60,000 യൂണിറ്റ് വൈദ്യുതി പീക്കിൽ ലാഭിക്കാം. (ഒരു അലങ്കാര ലൈറ്റിൽ നിന്ന് 10 MW)  ഈ പ്രതിസന്ധിയിൽ 6 മുതൽ 12 വരെ ഒരു ഫ്രിഡ്ജ് ഓഫ് ആക്കിയാൽ 200വാട്ട് x60,00,000x 6= 7,20,000 യൂണിറ്റ് വൈദ്യുതി പീക്കിൽ ലാഭിക്കാം. (ഒരു ഫ്രിഡ്ജിൽ നിന്ന്  നിന്ന് 120 MW) ഇൻഡക്ഷൻ കുക്കർ, ഹീറ്റർ ഇസ്തിരി പെട്ടി വൈകുന്നേരം  6 PM മുതൽ രാത്രി 12AM  വരെ ഒട്ടും ഉപയോഗിക്കാതിരിക്കുക 


Comments

Popular posts from this blog

വീട് അറ്റകുറ്റപ്പണികൾക്കായി 50000 രൂപ .... അവസാന തീയ്യതി സെപ്റ്റംബർ 30

ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഭർത്താവ് ഉപേഷിച്ചവർ, ബി പി എൽ കുടുംബത്തിൽപെട്ടവർ,  പെൺമക്കൾ മാത്രമുള്ളവർ തുടങ്ങിയവർക്ക് 50000 രൂപ വരെ വീടിന്റെ അറ്റകുറ്റപ്പണിക്ക്  സർക്കാരിൽ നിന്നും ധനസഹായം ലഭിക്കും ലഭിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പു നൽകുന്ന ഈ ധനസഹായം മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന മത വിഭാഗങ്ങളിൽപ്പെട്ടവർക്കായിരിക്കും ലഭിക്കുക. അപേക്ഷകന്റെ പേരിലുള്ള വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയിൽ കൂടുതൽ ആവരുത് . അപേക്ഷകൻ കുടുംബത്തിലെ ഏക വരുമാനദായകൻ ആയിരിക്കണം. പത്തു വർഷത്തിനിടെ മറ്റു വകുപ്പുകളിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഭവന നിർമാണത്തിനോ അറ്റകുറ്റപ്പണിക്കോ ആനുകൂല്യം ലഭിച്ചവർ ഈ സഹായത്തിന് അർഹരായിരിക്കില്ല. സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരം ജോലിയുള്ള മക്കളുള്ള വിധവകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.   ജില്ലാ കലക്ടറേറ്റുകളിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിൽ സെപ്റ്റംബർ 30-നു മുൻപ് അപേക്ഷ നൽകണം. കരം ഒടുക്കിയ രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നു ലഭിക്കുന്ന താമസ സർട്ടിഫിക്കറ്റ് തു...

ഇനിയും 2 ബാങ്കുകൾ സ്വകാര്യവൽക്കരിക്കും

news access ഇപ്പോൾ Facebook-ൽ വായിക്കാം ..... ഇവിടെ ക്ലിക്ക് ചെയ്യുക ....... പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന 29 ബില്ലുകളുടെ കൂട്ടത്തിൽ ഇതും ഉൾപ്പെട്ടിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​. ഇന്ത്യൻ ഓവർസീസ്​ ബാങ്ക്​, സെന്‍ററൽ ബാങ്ക് എന്നിവ സ്വകാര്യവൽക്കരണത്തിനുള്ള ബിൽ ഈ സമ്മേളനകാലയളവിൽ കേന്ദ്രസർക്കാർ പാർലമെന്‍റിൽ അവതരിപ്പിക്കും. ​ ഇതിനായി ബാങ്കിങ്​ നിയമഭേദഗതി ബിൽ കൊണ്ട്​ വരും.1970ലെ ബാങ്കിങ്​ കമ്പനീസ്​ ആക്​ട്​, 1949ലെ ബാങ്കിങ്​ റെഗുലേഷൻ ആക്​ട്​ എന്നിവയിൽ ഭേദഗതി വരുത്തിയാവും ബാങ്കുകളുടെ സ്വകാര്യവൽക്കരണം നടപ്പിലാക്കുക. സ്വകാര്യവൽക്കരണത്തിലൂടെ 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ്​ കേന്ദ്രസർക്കാർ പദ്ധതി. 

എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും നിരോധിക്കുന്നതിനുള്ള ബിൽ ശീതകാല സമ്മേളനത്തിൽ സർക്കാർ ലിസ്റ്റ് ചെയ്യുo

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനായി സർക്കാർ ചൊവ്വാഴ്ച ക്രിപ്‌റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ ലിസ്റ്റ് ചെയ്തു, ഇത് "എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും നിരോധിക്കാൻ" ശ്രമിക്കുന്ന ഒന്നായിരിക്കും, എന്നാൽ "അടിസ്ഥാനത്തിലുള്ള സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്നതിനും" "അതിന്റെ ഉപയോഗങ്ങൾക്കും" ചില വിട്ടുവീഴ്ച്ചകൾ നൽകും . സർക്കാർ സ്വകാര്യ ക്രിപ്‌റ്റോകാഷിനെ നിരോധിക്കണമോ അതോ ഷെയറുകളും ബോണ്ടുകളും പോലെ അവയെ നിയന്ത്രിക്കണമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഈ നിർദ്ദിഷ്ട ബിൽ . അനിയന്ത്രിതമായ എക്‌സ്‌ചേഞ്ചുകളുടെ നേതൃത്വത്തിലുള്ള വളരെ വലിയ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും, അവരെ ഒരു നിയന്ത്രണ സംവിധാനത്തിന് കീഴിൽ  ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. എന്നിരുന്നാലും, ലോജിസ്റ്റിക് ശൃംഖലകളോ ലാൻഡ് റെക്കോർഡുകളോ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ ഇത് പ്രശ്‌നങ്ങളൊന്നും കാണുന്നില്ല, എന്നാൽ ഇത് ഒരു സാമ്പത്തിക ഉപകരണമായി ഉപയോഗിക്കുന്നതിനെയാണ് എതിർക്കുന്നത്. News access ഇപ്പോൾ Facebook - ൽ വായ...