Skip to main content

ഇവിടെ , എന്ത് വസ്ത്രമെടുത്താലും വില ഒരു രൂപ മാത്രം!


സെപ്തംബർ 12 നാണ് ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് അടുത്തുള്ള ലവകുശ ലേ ഔട്ടിൽ ഒരു തുണിക്കട തുടങ്ങിയത്. ഞായറാഴ്ച മാത്രം തുറക്കുന്ന കട.

നിർധനരും നിരാലംബരുമായ മനുഷ്യരെ സഹായിക്കാൻ മെലിഷ നൊറോഞ്ഞ, വിനോദ് പ്രേം ലോബോ, നിതിൻ കുമാർ, വിഗ്നേഷ് എന്നീ  നാല് സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഒരു സംരംഭമാണിത്.. മംഗളൂരു സെന്റ് അലോഷ്യസ് കോളേജിലെ (St Aloysious College) പഠന കാലത്ത് തന്നെ ഈ നാൽവർ സംഘം കോളേജ് വിദ്യാർത്ഥികളിൽ നിന്ന് തുണികൾ ശേഖരിച്ച് ദരിദ്രരായവർക്ക് കൈമാറിയിരുന്നു. പിന്നീട് ജോലി നേടി പലവഴിക്ക് പിരിഞ്ഞ ഇവർ നീണ്ട 19 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒത്തുചേർന്നത്.സമൂഹത്തിൽ അവഗണിക്കപ്പെടുന്ന ദരിദ്രരായവർക്ക് വൃത്തിയുള്ള വസ്ത്രങ്ങൾ ലഭ്യമാക്കുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യം. പാവപ്പെട്ടവർക്കായി  തുടങ്ങിയ ഒരു ക്ലോത്ത് ബാങ്ക് (Clothes Bank). ഇവിടെ നിർധനരായ ആർക്കും ഏത് വസ്ത്രവും ഒരു രൂപ വിലയിൽ കിട്ടും.

ഷർട്ടുകൾ, പാന്റുകൾ, സ്കർട്ടുകൾ, സാരികൾ, ജാക്കറ്റുകൾ, കുട്ടികളുടെ വസ്ത്രങ്ങളെല്ലാം ഈ കടയിൽ ലഭ്യമാണ്. പ്രായത്തിനും വലിപ്പത്തിനും അനുസരിച്ച് തുണികൾ അടുക്കിവെക്കാൻ കടയിൽ രണ്ട് ജീവനക്കാരുമുണ്ട്. ഇവിടെ വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം ദരിദ്ര കുടുംബങ്ങളുടെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായാണ് ചിലവഴിക്കുന്നത്. ക്ലോത്ത് ബാങ്ക് (Clothes Bank)  വമ്പൻ ഹിറ്റായതിനു പിന്നാലെ നവംബർ 14 ന് ഒരു കളിപ്പാട്ട കട കൂടി തുറക്കാനുള്ള ശ്രമത്തിലാണ് ഈ നാൽവർ സംഘം. 




Comments

Popular posts from this blog

വീട് അറ്റകുറ്റപ്പണികൾക്കായി 50000 രൂപ .... അവസാന തീയ്യതി സെപ്റ്റംബർ 30

ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഭർത്താവ് ഉപേഷിച്ചവർ, ബി പി എൽ കുടുംബത്തിൽപെട്ടവർ,  പെൺമക്കൾ മാത്രമുള്ളവർ തുടങ്ങിയവർക്ക് 50000 രൂപ വരെ വീടിന്റെ അറ്റകുറ്റപ്പണിക്ക്  സർക്കാരിൽ നിന്നും ധനസഹായം ലഭിക്കും ലഭിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പു നൽകുന്ന ഈ ധനസഹായം മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന മത വിഭാഗങ്ങളിൽപ്പെട്ടവർക്കായിരിക്കും ലഭിക്കുക. അപേക്ഷകന്റെ പേരിലുള്ള വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയിൽ കൂടുതൽ ആവരുത് . അപേക്ഷകൻ കുടുംബത്തിലെ ഏക വരുമാനദായകൻ ആയിരിക്കണം. പത്തു വർഷത്തിനിടെ മറ്റു വകുപ്പുകളിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഭവന നിർമാണത്തിനോ അറ്റകുറ്റപ്പണിക്കോ ആനുകൂല്യം ലഭിച്ചവർ ഈ സഹായത്തിന് അർഹരായിരിക്കില്ല. സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരം ജോലിയുള്ള മക്കളുള്ള വിധവകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.   ജില്ലാ കലക്ടറേറ്റുകളിലെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിൽ സെപ്റ്റംബർ 30-നു മുൻപ് അപേക്ഷ നൽകണം. കരം ഒടുക്കിയ രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നു ലഭിക്കുന്ന താമസ സർട്ടിഫിക്കറ്റ് തു...

ഇനിയും 2 ബാങ്കുകൾ സ്വകാര്യവൽക്കരിക്കും

news access ഇപ്പോൾ Facebook-ൽ വായിക്കാം ..... ഇവിടെ ക്ലിക്ക് ചെയ്യുക ....... പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന 29 ബില്ലുകളുടെ കൂട്ടത്തിൽ ഇതും ഉൾപ്പെട്ടിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​. ഇന്ത്യൻ ഓവർസീസ്​ ബാങ്ക്​, സെന്‍ററൽ ബാങ്ക് എന്നിവ സ്വകാര്യവൽക്കരണത്തിനുള്ള ബിൽ ഈ സമ്മേളനകാലയളവിൽ കേന്ദ്രസർക്കാർ പാർലമെന്‍റിൽ അവതരിപ്പിക്കും. ​ ഇതിനായി ബാങ്കിങ്​ നിയമഭേദഗതി ബിൽ കൊണ്ട്​ വരും.1970ലെ ബാങ്കിങ്​ കമ്പനീസ്​ ആക്​ട്​, 1949ലെ ബാങ്കിങ്​ റെഗുലേഷൻ ആക്​ട്​ എന്നിവയിൽ ഭേദഗതി വരുത്തിയാവും ബാങ്കുകളുടെ സ്വകാര്യവൽക്കരണം നടപ്പിലാക്കുക. സ്വകാര്യവൽക്കരണത്തിലൂടെ 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ്​ കേന്ദ്രസർക്കാർ പദ്ധതി. 

എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും നിരോധിക്കുന്നതിനുള്ള ബിൽ ശീതകാല സമ്മേളനത്തിൽ സർക്കാർ ലിസ്റ്റ് ചെയ്യുo

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനായി സർക്കാർ ചൊവ്വാഴ്ച ക്രിപ്‌റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ ലിസ്റ്റ് ചെയ്തു, ഇത് "എല്ലാ സ്വകാര്യ ക്രിപ്‌റ്റോകറൻസികളും നിരോധിക്കാൻ" ശ്രമിക്കുന്ന ഒന്നായിരിക്കും, എന്നാൽ "അടിസ്ഥാനത്തിലുള്ള സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുന്നതിനും" "അതിന്റെ ഉപയോഗങ്ങൾക്കും" ചില വിട്ടുവീഴ്ച്ചകൾ നൽകും . സർക്കാർ സ്വകാര്യ ക്രിപ്‌റ്റോകാഷിനെ നിരോധിക്കണമോ അതോ ഷെയറുകളും ബോണ്ടുകളും പോലെ അവയെ നിയന്ത്രിക്കണമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഈ നിർദ്ദിഷ്ട ബിൽ . അനിയന്ത്രിതമായ എക്‌സ്‌ചേഞ്ചുകളുടെ നേതൃത്വത്തിലുള്ള വളരെ വലിയ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും, അവരെ ഒരു നിയന്ത്രണ സംവിധാനത്തിന് കീഴിൽ  ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. എന്നിരുന്നാലും, ലോജിസ്റ്റിക് ശൃംഖലകളോ ലാൻഡ് റെക്കോർഡുകളോ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ ഇത് പ്രശ്‌നങ്ങളൊന്നും കാണുന്നില്ല, എന്നാൽ ഇത് ഒരു സാമ്പത്തിക ഉപകരണമായി ഉപയോഗിക്കുന്നതിനെയാണ് എതിർക്കുന്നത്. News access ഇപ്പോൾ Facebook - ൽ വായ...