Skip to main content

സർക്കാർ ഉത്തരവ്



07. 10. 2021 തീയതിയിലെ GO(P)No. 1/2021/PIE&MD സർക്കാർ ഉത്തരവ് പ്രകാരം റവന്യു വകുപ്പിൽ നിന്നും നൽകുന്ന
1. ജാതി സർട്ടിഫിക്കറ്റ്
2. റസിഡൻസ് സർട്ടിഫിക്കറ്റ്
3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
4. ലൈഫ് സർട്ടിഫിക്കറ്റ്
5. വൺ & ദ സെയിം സർട്ടിഫിക്കറ്റ്
6. ബന്ധുത്വ ( റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ്
7. കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റ്
8. ഐഡന്റിഫിക്കേഷ|ൻ സർട്ടിഫിക്കറ്റ്
9. മൈനോറിറ്റി സർട്ടിഫിക്കറ്റ്
10. മിശ്രവിവാഹ സർട്ടിഫിക്കറ്റ് 

എന്നിവയ്ക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ അപേക്ഷ നൽകേണ്ടതില്ല. ആയതിന് തെളിവായി ഹാജരാക്കുന്ന രേഖകൾ എല്ലാം പ്രസ്തുത സർട്ടിഫിക്കറ്റായി പരിഗണിക്കണമെന്നാണ് സർക്കാർ ഉത്തരവായിട്ടുള്ളത്.

🔷നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി ജനന സർട്ടിഫിക്കറ്റ്, SSLC ബുക്ക്, റേഷൻ കാർഡ്, രക്ഷാകർത്താക്കളുടെ SSLC, അഡ്രസിനുള്ള തെളിവായി വോട്ടർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്.

🔷റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡോ ഇലക്ട്രിസിറ്റി ബിൽ ഉൾപ്പെടെ മേൽപ്പറഞ്ഞ ഏതെങ്കിലും ബില്ലുകളോ ഉപയോഗിക്കാവുന്നതാണ്.

🔷മൈനോറിറ്റി സർട്ടിഫിക്കറ്റിനായി SSLC ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല

🔷ലൈഫ് സർട്ടിഫിക്കറ്റിന് ജീവൻ പ്രമാൺ എന്ന ബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാവുന്നതാണ്

🔷വൺ ആൻഡ് ദ സെയിം സർട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഇനി ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും.

🔷ബന്ധുത്വ (റിലേഷൻഷിപ്പ് ) സർട്ടിഫിക്കറ്റിന് റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നീ ഏതെങ്കിലും രേഖയിൽ ബന്ധുത്വം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് തന്നെ മതിയാകും

🔷കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റിന് റേഷൻ കാർഡ് മതിയായ രേഖയാണ്.

🔷ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിന് ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ID, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ ഏതെങ്കിലും മതിയാവും. ഇവയൊന്നുമില്ലെങ്കിൽ ഗസറ്റഡ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

🔷ജാതി സർട്ടിഫിക്കറ്റിന് SSLC / വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കുന്നതാണ്.

🔷മിശ്രവിവാഹ സർട്ടിഫിക്കറ്റിന് SSLC / വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുകയും ചെയ്താൽ മിശ്രവിവാഹ സർട്ടിഫിക്കറ്റായി തന്നെ പരിഗണിക്കുന്നതാണ്.

🔷എല്ലാറ്റിലുമുപരി ഒരു രേഖയും സാക്ഷ്യപ്പെടുത്തുന്നതിനായി ഗസറ്റഡ് ഓഫീസറെ തേടി അലയേണ്ട. സ്വയം സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും.


🔷പൗരൻമാർക്ക് അനായാസം സർക്കാർ സംബന്ധിയായ കാര്യങ്ങളും സേവനങ്ങളും നിർവ്വഹിച്ചു കിട്ടിനാണ് മേൽ ഉത്തരവ് സർക്കാർ ഇറക്കിയിരിക്കുന്നത്.

 മേല്പറഞ്ഞ സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഓഫീസിലോ ഓൺലൈനായോ ക്യൂ നിന്ന് ഇനി പ്രയാസപ്പെടേണ്ടതില്ല. പൊതു ജനങ്ങളെ വിശ്വാസത്തിലെടുത്ത് സർക്കാർ ഇറക്കിയ വിപ്ലവകരമായ ഈ ഉത്തരവ് പ്രയോജനപ്പെടുത്തണം.



Comments

Popular posts from this blog

madhava sangamagrama

Madhava of Sangamagrama, also known as Madhava Acharya, was an Indian mathematician and astronomer who lived in the 14th century. He was born in the village of Sangamagrama (present-day Kerala, India) and is considered one of the most significant mathematicians in the Kerala school of mathematics. Madhava made several important contributions to mathematics and calculus, which laid the foundation for later developments in the field. Some of his notable contributions include: Infinite Series: Madhava is known for his work on infinite series expansions for trigonometric functions such as sine, cosine, and arctangent. He discovered a method for representing these functions as infinite series, which is similar to the modern concept of a Taylor series. His series expansions for these trigonometric functions allowed for the accurate calculation of their values. Calculus: Madhava developed a precursor to differential calculus, known as the "Kerala School of Mathematics." ...

സ്വർഗ്ഗത്തിലെ കട്ടുറുമ്പിന്റെ ലൊക്കേഷൻ കാഴ്ചകൾ

മൈന ക്രിയേഷൻസിന്റെ ബാനറിൽ ജെസ്പാൽ ഷണ്മുഖം സംവിധാനം ചെയ്യുന്ന "സ്വർഗ്ഗത്തിലെ കട്ടുറുമ്പ്" എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. ധ്യാൻ ശ്രീനിവാസനും, ഗായത്രി അശോകനുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ശിവൻകുട്ടൻ വടയമ്പാടിയുടെ കഥയ്ക്ക് വിജു രാമചന്ദ്രനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ അശ്വഘോഷൻ നിർവഹിക്കുന്നു. സിനിമയുടെ സംവിധായകൻ ജസ്പാൽ ഷൺമുഖവും, കഥാകൃത്ത്  കെ.എൻ ശിവൻകുട്ടനും. സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽലാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റർ കബിൽ ഗോപാലകൃഷ്ണൻ. സിനിമയുടെ പ്രൊജക്ട് ഡിസൈനർ ബാദുഷ എൻ.എം, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, ആർട്ട് കോയ, വസ്ത്രാലങ്കാരം കുമാർ എടപ്പാൾ, മേക്കപ്പ് രാജീവ് അങ്കമാലി, സ്റ്റിൽസ് ശ്രീനി മഞ്ചേരി, പി ആർ ഓ ശിവപ്രസാദ്, ഡിസൈനിങ് മനു ഡാവിഞ്ചി. സിനിമയുടെ ചിത്രീകരണത്തിനിടയിൽ സംവിധായകൻ ജസ്പാൽ ഷൺമുഖം, ധ്യാൻ ശ്രീനിവാസൻ, കോബ്ര രാജേഷ്, ഉല്ലാസ് പന്തളം, സഹ സംവിധായകൻ രാജേഷ് കൊല്ലം തുടങ്ങിയവർ.

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50000 രൂപ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം.

കോവിഡ്  മഹാമാരിയിൽ ജീവൻ നഷ്ട്ട പെട്ടവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. 50,000 രൂപയാണ് ധനസഹായമായി നല്‍കുന്നത്. മരണവുമായി ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയാസെന്റർ വഴി അപേക്ഷ സമർപ്പിക്കാം. ലഭിക്കുന്ന അപേക്ഷ ജില്ലാ തലത്തില്‍ അഞ്ചംഗ കമ്മിറ്റി പരിശോധിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും.  ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയാത്ത ആളുകൾക്ക്  ചുവടെയുള്ള   അപേക്ഷ പൂരിപ്പിച്ച് താഴെ പറയുന്ന രേഖകൾ സഹിതം അടുത്തുള്ള സർക്കാർ ആശുപത്രി/ അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാം. 🔹എൽഎസ്ജി ഡിയിൽ നിന്ന്ലഭിച്ച മരണ സർട്ടിഫിക്കറ്റ്  🔹ചികിത്സിച്ച ആശുപത്രിയിൽ നിന്ന്ലഭിച്ച മെഡിക്കൽ രേഖ 🔹അപേക്ഷകന്റെ തിരിച്ചറിയൽ കാർഡ് ഓൺലൈൻ അപേക്ഷ ഫോം ലഭിക്കാൻ ക്ലിക്ക് ചെയ്യുക