Skip to main content

Posts

കേരളത്തിൽ ഇനി നോക്കുകൂലി ഇല്ല

കേരളം ആക്രമോത്സുകമായ ട്രേ‍ഡ് യൂണിയനിസമുള്ള സംസ്ഥാനമാണെന്ന പ്രതിഛായ മാറണമെന്ന് കോടതി നിർദേശിച്ചു. നോക്കുകൂലി അവസാനിപ്പിക്കണമെന്നും ആ വാക്ക് ഇനി കേൾക്കരുതെന്നും ഹൈക്കോടതി. നോക്കുകൂലി ചോദിച്ചാൽ കൊടിയുടെ നിറം നോക്കാതെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. ഇതു സംബന്ധിച്ച ഹർജി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പരിഗണിക്കാൻ മാറ്റി. ആ ദിവസം പുതുചിന്തകൾക്കും പരിഷ്കൃതമായ നടപടിക്കുമുള്ള ദിനമായിരിക്കട്ടെയെന്നും പറഞ്ഞു. നോക്കുകൂലി വിഷയത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും  സർക്കാർ കോടതിയെ അറിയിച്ചു.  ട്രേഡ് യൂണിയനുകൾ ഇല്ലെങ്കിൽ ചൂഷണം നടക്കാം. എന്നാൽ, യൂണിയനുകൾ നിലകൊള്ളേണ്ടത് നിയമപരമായ അവകാശങ്ങൾക്കാണ് അടിപിടിയുണ്ടാക്കാനല്ല എന്നും കോടതി പറഞ്ഞു. തൊഴിലാളി യൂണിയൻ അംഗങ്ങളിൽ നിന്ന് പൊലീസ് സംരക്ഷണം തേടി കൊല്ലം അഞ്ചൽ സ്വദേശി ടി.കെ.സുന്ദരേശൻ നൽകിയ ഹർജിയാണു കോടതി പരിഗണിക്കുന്നത് .  റജിസ്റ്റർ ചെയ്ത തൊഴിലാളിക്കെതിരെയുള്ള പരാതികളിൽ ജോബ് കാർഡ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികളും. ജാമ്യമില്ലാ വകുപ്പ് അടക്കം ചുമത്തി കേസ് റജിസ്റ്റർ ചെയ്യുമെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.  അപേക്ഷാ ഫോമുകൾ ലളിതമാക്കാനും അവ ഒരു പേജില്‍ പരിമിതപ്പെടുത്താനും നിര്‍ദ്ദേശിക്കും. ബിസിനസ്സ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും. പൗരന്മാര്‍ക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ / സേവനങ്ങള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കും. അപേക്ഷകളില്‍ അനുമതിനല്‍കുന്നതിനുള്ള നടപടിക്രമങ്ങളും സുഗമമാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ക്കു പുറമെയാണ് ഇത്. ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. കാലയളവ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിഷ്‌കര്‍ഷിക്കാം. എന്നാല്‍ ഇവ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷക്കാലമായിരിക്കണം. ഒരു പ്രത്യേക ഉദ്ദേശ്യത്തിന് / ഉപയോഗത്തിന് മാത്രമാണ് പ്രസ്തുത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ ഇനി മുതല്‍ രേഖപ്പെടുത്തുകയില്ല. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് രേഖകള്‍/സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ / നോട്ടറി സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി രേഖകളുട